ആദ്യന്തം അലങ്കോലമായി നിയമസഭാ സമ്മേളനം
ആദ്യന്തം അലങ്കോലമായി നിയമസഭാ സമ്മേളനം
Friday, December 14, 2018 1:50 AM IST
തിരുവനന്തപുരം: പതിന്നാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ശബരിമല വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ആദ്യന്തം അലങ്കോലം. നിയമനിർമാണത്തിനു മാത്രമായി പതിമൂന്നു ദിവസത്തേക്കു ചേർന്ന സമ്മേളനം കുറച്ചെങ്കിലും നടപടികളിലേക്കു കടന്നതു രണ്ടു ദിവസം മാത്രം. പതിവിനു വിരുദ്ധമായി ചോദ്യോത്തരവേളതന്നെ അലങ്കോലമാകുന്ന രീതിയും ഇത്തവണത്തെ സമ്മേളനത്തിൽ പരീക്ഷിച്ചു.

സമ്മേളനം തുടങ്ങിയ നവംബർ 27ന് അന്തരിച്ച എംഎൽഎ പി.ബി. അബ്ദുൾ റസാഖിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു സഭ പിരിയുകയായിരുന്നു. പിന്നീടിങ്ങോട്ടു പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. പതിമൂന്ന് ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ പരിഗണിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഒന്പതെണ്ണം പാസാക്കി. രണ്ടു ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് അയച്ചു. എന്നാൽ ബില്ലുകളിൽ ചർച്ചയുണ്ടായില്ല. ഭേദഗതികൾ പരിഗണിക്കപ്പെട്ടുമില്ല. സ്പീക്കർ ബില്ലുകൾ പാസായതായി പ്രഖ്യാപിക്കുക മാത്രമായിരുന്നു. ബില്ലുകൾ പാസാക്കാൻ മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളു.

വെറും പതിനെട്ടു മിനിറ്റിൽ സഭ പിരിഞ്ഞ ദിവസവുമുണ്ട്. മൂന്നു ദിവസം 31 മിനിറ്റിൽ പിരിഞ്ഞു. മറ്റു ദിവസങ്ങളിലും ഒരു മണിക്കൂറിൽ താഴെ മാത്രമേ സഭ സമ്മേളിച്ചുള്ളു. ശബരിമല വിഷയത്തിൽ മൂന്നു പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സത്യഗ്രഹം പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ നീക്കങ്ങളൊന്നുമുണ്ടായില്ല. ഇതും പ്രതിപക്ഷവുമായുള്ള ബന്ധം വഷളാകാൻ ഇടയാക്കി.


പ്രളയത്തേക്കുറിച്ചു പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയാറായി. ഈ ദിവസം പ്രളയ ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പോകുന്നതുവരെ സമ്മേളനം അലങ്കോലമില്ലാതെ തുടർന്നു. ഈ മാസം ആറിനും കാര്യമായ പ്രശ്നമില്ലാതെ സമ്മേളനം നടന്നു. അന്നു മാധ്യമവിലക്ക് അടിയന്തരപ്രമേയമാക്കിയെങ്കിലും പ്രതിഷേധം വാക്കൗട്ടിലൊതുക്കി. എങ്കിലും നിയമനിർമാണ വേളവരെ പ്രതിപക്ഷം സഭയിലുണ്ടായിരുന്നു. പിന്നീട് ഒരു ദിവസവും സഭ സമാധാനമായി കൂടാൻ ഇടവന്നില്ല. ഇന്നലെ ഭരണപക്ഷം കൂടി ബഹളവുമായി ഇറങ്ങിയെങ്കിലും രാവിലെ ഒന്പതിനു തുടങ്ങിയ സഭ പിരിഞ്ഞത് 11.50നു മാത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.