മുനീറിന്‍റെ വനിതാമതിൽ പരാമർശം: ഭരണപക്ഷം സഭ ബഹിഷ്കരിച്ചു
മുനീറിന്‍റെ വനിതാമതിൽ പരാമർശം: ഭരണപക്ഷം സഭ ബഹിഷ്കരിച്ചു
Friday, December 14, 2018 2:16 AM IST
തിരുവനന്തപുരം: ഭരണപക്ഷം ഉയർത്തിയ പ്രതിഷേധത്തിലും ബഹളത്തിലും നിയമസഭ സ്തംഭിച്ചു. ഒരു തവണ നിർത്തി വച്ച ശേഷം വീണ്ടും ചേർന്നപ്പോഴും ബഹളം തുടർന്നു. ഒടുവിൽ ഭരണപക്ഷ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തുപോയി. ഭരണപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിക്കുന്നതു സഭയുടെ ചരിത്രത്തിൽ അപൂർവ സംഭവമാണ്.

വനിതാമതിലിനെതിരേ പ്രതിപക്ഷത്തുനിന്നു ഡോ. എം.കെ. മുനീർ കൊണ്ടുവന്ന അടിയന്തരപ്രമേയമാണു ഭരണപക്ഷ പ്രതിഷേധത്തിലേക്കു നയിച്ചത്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു ശേഷം ഡോ. എം.കെ. മുനീർ പ്രമേയത്തിന്‍റെ അവതരണാനുമതി തേടി പ്രസംഗിച്ചു തുടങ്ങിയപ്പോൾതന്നെ ഭരണപക്ഷം ബഹളം തുടങ്ങി. വനിതാമതിലിനെ വർഗീയ മതിൽ എന്നു മുനീർ വിശേഷിപ്പിച്ചതിനെതിരേയാണു ഭരണപക്ഷം പ്രതിഷേധമുയർത്തിയത്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഭരണപക്ഷാംഗങ്ങൾ മുൻനിരയിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി.എന്നാൽ, പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നു എന്നു മുനീർ ആവർത്തിച്ചു കൊണ്ടിരുന്നു.

മുനീറിന്‍റെ പരാമർശങ്ങൾ പരിശോധിച്ചു വേണ്ടതു ചെയ്യാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആവർത്തിച്ചു പറഞ്ഞെങ്കിലും ഭരണപക്ഷം പ്രതിഷേധത്തിൽ നിന്നു പിന്മാറാൻ തയാറായില്ല. ബഹളം മൂർച്ഛിച്ചതോടെ മുനീർ പ്രസംഗം നിർത്തി സീറ്റിലിരുന്നു. അൽപസമയത്തിനു ശേഷം സഭ തത്കാലം നിർത്തി വയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. രാവിലെ 10.40 നു നിർത്തി വച്ച സഭ 11.15 ന് വീണ്ടും ചേർന്നപ്പോൾ ഭരണപക്ഷത്തെ വനിതാ അംഗങ്ങൾ പരാമർശത്തിനെതിരേ പരാതി നൽകിയിട്ടുണ്ടെന്നും വനിതാ മതിൽ എന്ന പരാമർശം പിൻവലിച്ചു സഭാനടപടി സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരിക്കണമെന്നും സ്പീക്കർ അഭ്യർഥിച്ചു.


പ്രതിപക്ഷം ഇതിനെ എതിർത്തു. സ്പീക്കർക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും എന്നാൽ, താൻ പരാമർശം പിൻവലിക്കില്ലെന്നും മുനീർ പറഞ്ഞു. സ്ത്രീകൾ വർഗീയവാദികളാണെന്നു താൻ പറഞ്ഞിട്ടില്ലെന്നും വർഗീയ മതിലിനെതിരെയാണു താൻ സംസാരിക്കുന്നതെന്നും മുനീർ വ്യക്തമാക്കി. ഇതോടെ ഭരണപക്ഷം വീണ്ടും ബഹളം തുടങ്ങി. മുഖ്യമന്ത്രിയുടെ സീറ്റിനടുത്തും സഭയുടെ നടുവിലായും രണ്ടു ഗ്രൂപ്പായി നിന്ന് അവർ മുദ്രാവാക്യം മുഴക്കി ത്തുടങ്ങി. ഇതിനിടെ മുനീർ പ്രസംഗം തുടർന്നു.

ഭരണപക്ഷത്തിന്‍റെ ധാർഷ്ട്യത്തിനു മുന്നിൽ താൻ തലകുനിക്കില്ലെന്നും മുനീർ പറഞ്ഞു. കർസേവയ്ക്കു പോയ സുഗതനും മാൻഹോളിൽ വീണു മരിച്ച യുവാവിനു സഹായം നൽകിയത് മുസ്‌ലിമായതിനാലാണെന്നു പറഞ്ഞു വിഭാഗീയത സൃഷ്ടിച്ച വെള്ളാപ്പള്ളിയും സംഘടിപ്പിക്കുന്ന മതിൽ വർഗീയമതിൽ തന്നെയാണെന്നും മുനീർ പറഞ്ഞു. ഭരണപക്ഷത്തിന്‍റെ പ്രതിഷേധത്തിനു മൂർച്ച കൂടിയതോടെ ഈ നിലയിൽ സഭ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നു സ്പീക്കർ പറഞ്ഞു.

ഇതിനിടെ, മുനീർ പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്പു തന്നെ മൈക്ക് ഓഫ് ചെയ്തു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായും സ്പീക്കർ പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാൽ, അവർ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്കു കടന്നില്ല. പകരം സഭാനടപടി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു പുറത്തേക്കു നീങ്ങി. ഇതിനിടെയാണ് ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയാങ്കളി ഉണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.