ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; പുതിയ പോലീസ് സേന ചുമതലയേറ്റു
ശബരിമലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും; പുതിയ പോലീസ് സേന ചുമതലയേറ്റു
Saturday, December 15, 2018 1:57 AM IST
ശബരിമല: കോടതി ഉത്തരവോ ഡിജിപിയുടെ നിർദേശമോ ലഭിച്ചെങ്കിൽ മാത്രമേ ശബരിമല സന്നിധാനത്തു നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരികയുള്ളൂവെന്ന് പോലീസ് സ്പെഷൽ ഓഫീസർ കോഴിക്കോട് റൂറൽ എസ്പി ജി. ജയദേവ്. വാവരുനടയിലെ ബാരിക്കേഡ് അടക്കമുള്ള ക്രമീകരണങ്ങൾ തുടരുമെന്നും എസ്പി പറഞ്ഞു.

ശബരിമല മണ്ഡല, മകരവിളക്കുകാലത്തെ മൂന്നാംഘട്ട പോലീസ് സേനയിൽ സന്നിധാനത്തെ ചുമതലയിലാണ് ജി. ജയദേവ് ഇന്നലെ എത്തിയത്. മൂന്നാംഘട്ട സേവനത്തിനെത്തിയിട്ടുള്ള സേനാംഗങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയശേഷം തിരി തെളിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഐജി എസ്. ശ്രീജിത്തിനാണ് മൂന്നാംഘട്ടത്തിൽ സന്നിധാനം, പന്പ എന്നിവിടങ്ങളിലെ മേൽനോട്ട ചുമതല.

പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്നും ഏതെങ്കിലും ഭാഗത്തു പ്രതിഷേധക്കാർ സംഘടിക്കുന്നതായി തോന്നിയാൽ അപ്പോൾതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അവരെ നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. വിരി വയ്ക്കാൻ അനുവാദമുള്ള സ്ഥലങ്ങൾ മനസിലാക്കി അവിടേക്കു തീർഥാടകരെ വിടണമെന്നും പോലീസുകാർക്കും നിർദേശം നൽകി.


അയ്യപ്പഭക്തരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്നു ഏതെങ്കിലും പ്രകോപനമുണ്ടായാലും തികച്ചും ക്ഷമാപൂർവം സംയമനം പാലിച്ചു മാത്രമേ ഇടപെടാവൂവെന്ന് എസ്പി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സോപാനത്തും പതിനെട്ടാംപടിയിലും ഡ്യൂട്ടിയിലുള്ള പോലീസുകാർ ക്ഷേത്രാചാരങ്ങൾ പാലിക്കണമെന്നും തൊപ്പിയും ഷൂസും വേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ പൂർണ യൂണിഫോം നിർബന്ധമാണ്.

സന്നിധാനത്തെ ക്രമസമാധാന ചുമതലയിൽ ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവനുമുണ്ടാകും.പന്പയിൽ കാർത്തികേയൻ ഗോകുലചന്ദ്രൻ, ഷാജി സുഗതൻ എന്നീ എസ്പിമാരാണ് കണ്‍ട്രോളർമാർ.

നിലയ്ക്കലിൽ എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായർ, ക്രൈംബ്രാഞ്ച് എസ്പി ആർ. മഹേഷ്, എരുമേലിയിൽ എസ്പി റെജി ജേക്കബ്, ജയനാഥ് എന്നിവരും സുരക്ഷാ ചുമതലയേറ്റു. 4026 പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ ഘട്ടത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 389 എസ്ഐമാർ, 90 സിഐമാർ, 29 ഡിവൈഎസ്പിമാർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.