അവയവദാനം: സർക്കാർ മാനദണ്ഡം സുതാര്യം: ചിറ്റിലപ്പിള്ളി
അവയവദാനം: സർക്കാർ മാനദണ്ഡം സുതാര്യം: ചിറ്റിലപ്പിള്ളി
Tuesday, December 18, 2018 2:12 AM IST
കൊച്ചി: മരണാനന്തര അവയവദാനത്തിനു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിഴവറ്റതും സുതാര്യവുമാണെന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. സ്വകാര്യ ആശുപത്രികൾ കൃത്രിമമായി മസ്തിഷ്ക മരണം നടത്തി അവയവം കവരുന്നുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനു വിശ്വാസപൂർണമായ സംവിധാനമാണു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

തേവര സേക്രഡ് ഹാർട്ട് കോളജിന്‍റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റിന്‍റെയും സഹകരണത്തോടെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


പുത്തൻവേലിക്കരയിൽ സ്കൂൾ വാനിൽനിന്നു തെറിച്ചുവീണു മരിച്ച 13 വയസുകാരി അഖില ആന്‍റണി, കരുനാഗപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ മരിച്ച 20 വയസുകാരൻ നിഥിൻ, രക്തസമ്മർദത്തെത്തുടർന്നു മരിച്ച വൈറ്റില സ്വദേശി 35 വയസുള്ള ബിനു കൃഷ്ണൻ, ബസ്സ്റ്റോപ്പിൽ നിൽക്കവേ നിയന്ത്രണം വിട്ട കാർ തട്ടി മരണമടഞ്ഞ അരൂർ സ്വദേശി 44 വയസുള്ള സുനിൽ കുമാർ എന്നിവരുടെ കുടുംബാംഗങ്ങളെയാണു ബഹുമതിപത്രം നല്കി ആദരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.