കോട്ടയം: മുന്നണികളിൽനിന്നു മുന്നണികളിലേക്കു ചാടിക്കളിക്കുന്ന പി.സി.ജോർജിന്റെ നിലപാട് ജനവഞ്ചനയാണെന്നു യൂത്ത് ഫ്രണ്ട്-എം. യുഡിഎഫ്, എൽഡിഎഫ് മുന്നണികളുടെ ഭാഗമായി തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ശേഷം വർഗീയതയുടെ പര്യായമായ ബിജെപിക്കൊപ്പം ചേരാൻ തീരുമാനിച്ചപ്പോൾ തന്നെ ബിജെപി തോറ്റു തുന്നംപാടി. ജോർജ് യഥാർഥ ജൂണിയർ മാൻഡ്രേക്ക് ആണെന്നു ബോധ്യപ്പെട്ട ബിജെപിയും ജോർജിനെ കൈവിട്ട ലക്ഷണമാണ്.
ഇപ്പോൾ നിലനിൽപ്പിനായി യുഡിഎഫിൽ തിരികെ കയറിപ്പറ്റാനായി നടത്തുന്ന കുത്സിത നീക്കം വിലപ്പോകില്ല. ഉമ്മൻ ചാണ്ടിയെയും കെ.എം. മാണിയെയും അടക്കം അധിക്ഷേപിച്ച ജോർജിനെ യുഡിഎഫിന്റെ പരിസരത്ത് അടുപ്പിക്കരുതെന്നും യൂത്ത് പ്രണ്ട് -എം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ യോഗം ഉദ്ഘാടനംചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ, ജില്ലാ പ്രസിഡന്റുമാരായ സി.ആർ.സുനു, ജോസി പി. തോമസ്, ഷിജോ തടത്തിൽ, രാജേഷ് വാളിപ്ലാക്കൽ, ബിജു ഡിക്രൂസ്, സിജി കട്ടക്കയം, ഷിജോയി മാപ്പിളശേരിൽ, സജി ജോസഫ്, ഷിബു ലൂക്കോസ്, സന്തോഷ് അറക്കൽ, വിജോ ജോസ്, വിപിൻ തോമസ്, എഡ്വിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.