സ്ത്രീവിരുദ്ധ പരാമർശം: നടൻ കൊല്ലം തുളസി മുൻകൂർ ജാമ്യാപേക്ഷ നൽകി
സ്ത്രീവിരുദ്ധ പരാമർശം: നടൻ കൊല്ലം തുളസി മുൻകൂർ  ജാമ്യാപേക്ഷ നൽകി
Wednesday, December 19, 2018 1:52 AM IST
കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിയെത്തുടർന്നു സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചതിനു രജിസ്റ്റർ ചെയ്ത കേസിൽ നടൻ കൊല്ലം തുളസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

അയ്യപ്പഭക്തനായ താൻ അന്നത്തെ സാഹചര്യത്തിൽ വികാരപരമായി പ്രസംഗിച്ചതാണെന്നും പിന്നീട് തെറ്റു തിരിച്ചറിഞ്ഞ് മാപ്പു പറഞ്ഞിരുന്നതായും കോടതിയിൽ നൽകിയ അപേക്ഷയിൽ അദ്ദേഹം പറയുന്നു. കാൻസർ രോഗബാധയെ തുടർന്നു ചികിത്സയിലാണെന്നും 70 വയസു കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകളുണ്ടെന്നും ഹർജിയിൽ വെളിപ്പെടുത്തുന്നു. ആരെയും അവഹേളിക്കാനായി ഒരു പരാമർശവും നടത്തിയിട്ടില്ല. കേസിൽ പോലീസ് പീഡിപ്പിക്കുമോയെന്നു ഭയമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു.


ഒക്ടോബർ 12നു ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിൽ സ്ത്രീകളെക്കുറിച്ചു മോശം പരാമർശം നടത്തി എന്നാരോപിച്ചു ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് കൊല്ലം തുളസിക്കെതിരേ പോലീസ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.