ഗുരുതര പ്രതിസന്ധി; കെഎസ്ആർടിസിയിൽ  മുടങ്ങിയത് 1,763 സർവീസുകൾ
ഗുരുതര പ്രതിസന്ധി;  കെഎസ്ആർടിസിയിൽ  മുടങ്ങിയത് 1,763 സർവീസുകൾ
Wednesday, December 19, 2018 2:03 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്നു കെഎസ്ആർടിസി മുഴുവൻ എംപാനൽ കണ്ടക്ടർമാരെയും പിരിച്ചുവിട്ടതോടെ ഇന്നലെ മുടങ്ങിയത് 1763 സർവീസുകൾ. എറണാകുളം മേഖലയിലാണ് ഏറ്റവുമധികം സർവീസുകൾ (769) മുടങ്ങിയത്. തിരുവനന്തപുരം മേഖലയിൽ 622 സർവീസുകളും കോഴിക്കോട് മേഖലയിൽ 372 ഉം സർവീസുകൾ ഇന്നലെ മുടങ്ങി. ഇതോടെ ദേശീയപാതയിലടക്കം യാത്രാക്ലേശം രൂക്ഷമായി.

പ്രതിസന്ധി എങ്ങനെ തരണം ചെയ്യണമെന്ന കാര്യത്തിൽ മാനേജ്മെന്‍റിനു വ്യക്തതയില്ല. പ്രശ്നം വേഗത്തിൽ പരിഹരിക്കുന്നതിനു സാധിക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പ്രതിസന്ധി പെട്ടെന്നു പരിഹരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നു കോർപറേഷൻ എംഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടുന്ന നടപടി തിങ്കളാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. താത്കാലിക കണ്ടക്ടർമാർ ഉൾപ്പെട്ട ആയിരത്തിലേറെ ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. കണ്ടക്ടർമാരുടെ കുറവു മറികടക്കാൻ സ്ഥിരം കണ്ടക്ടർമാരെ അധികഡ്യൂട്ടിക്ക് നിയോഗിക്കാൻ അധിക വേതനം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പിരിച്ചുവിടപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥിരം ജീവനക്കാരിൽ നല്ലൊരു ശതമാനവും അധികഡ്യൂട്ടിക്കു തയാറാകാത്തതും പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. അവധിയെടുക്കുന്നതിനു കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടും കണ്ടക്ടർ ലൈസൻസുള്ള മെക്കാനിക്കൽ, സ്റ്റോർ ജീവനക്കാരെ കണ്ടക്ടർ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടും ആവശ്യമായ സർവീസുകൾ നടത്താൻ കഴിയുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി 80 കണ്ടക്ടർമാരെ നിലയ്ക്കലിലും പമ്പയിലുമായി നിയോഗിച്ചിട്ടുണ്ട്.

നിയമോപദേശം തേടിയശേഷം കോടതിയെ സമീപിക്കാനാണു സർക്കാർ തീരുമാനം. കണ്ടക്ടർമാരുടെ ക്ഷാമത്തിനു പരിഹാരമായി പ്രത്യേക ക്രമീകരണങ്ങൾ നടത്തുന്നതിനു കോടതിയോട് അനുമതി തേടും. താത്കാലിക കണ്ടക്ടർമാരിൽ ഒരാൾപോലും സ്ഥാപനത്തിലുണ്ടാകരുതെന്ന കോടതിയുടെ കർശന നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ ക്രമീകരണങ്ങളുടെ ഭാവിയും ആശങ്കയിലാണ്.

കോടതിവിധിക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനാണു കെഎസ്ആർടിസി ജീവനക്കാർ തയാറെടുക്കുന്നത്. വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. സിഐടിയു കേസിൽ കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എംപാനൽ ജീവനക്കാരുടെ കൂട്ടായ്മയും സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിൽനിന്ന് ഈ മാസം 20 ന് ആരംഭിക്കുന്ന ലോംഗ് മാർച്ച് അഞ്ചുദിവസത്തെ പര്യടനത്തിനുശേഷം തിരുവനന്തപുരത്തു സമാപിക്കും.


അതേസമയം, കെഎസ്ആർടിസിയിലെ പ്രതിസന്ധിക്കു കാരണം സർക്കാരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നു യഥാസമയം നിയമനം നടത്താത്തതാണ് ഹൈക്കോടതി ഇടപെടലിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. എംപാനൽ ജീവനക്കാരെ പുറത്താക്കാൻ അവസരമൊരുക്കിയത് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെയും സർക്കാരിന്‍റെയും ആസൂത്രിത നീക്കത്തിന്‍റെ ഫലമാണെന്നു ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ തന്പാനൂർ രവി ആരോപിച്ചു.

4,051 പേർക്കു നിയമന ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് 4,051 ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് നൽകി. പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ച എല്ലാ ഉദ്യോഗാർഥികളും നാളെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള കെഎസ്ആർടിസി ആസ്ഥാന മന്ദിരത്തിൽ എത്തിച്ചേരണമെന്നു നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുന്നതിനാണിത്.

4051 ഉദ്യോഗാർഥികളെ ഒരുമിച്ചു കാണുന്നതിന് സൗകര്യമില്ലാത്തതിനാൽ നാലു ബാച്ചുകളായാകും ഇവരെ കാണുക. ഒന്നു മുതൽ 1000 വരെ സീരിയൽ നന്പരിലുള്ളവർ രാവിലെ പത്തിനും 10.45നും ഇടയിലും 1001 മുതൽ 2000 വരെ സീരിയൽ നന്പരിലുള്ളവർ 10.45നും 11.30നും ഇടയിലും ഹാജരാകണം. 2001 മുതൽ 3000 വരെ സീരിയൽ നന്പരിലുള്ളവർക്കു 11.30 മുതൽ 12.15 വരെയും 3001 മുതൽ 4051 വരെ സീരിയൽ നന്പരിലുള്ളവർക്കു 12.15 മുതൽ ഒരുമണി വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ഉദ്യോഗാർഥികൾ എത്തുമ്പോൾ പിഎസ്‌സിയിൽ നിന്നു ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം. ഉദ്യോഗാർഥികൾക്കുള്ള നിയമന ഉത്തരവുകൾ രജിസ്ട്രേഡ് തപാൽ മുഖേന അയച്ചത് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്നതെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങൾക്കായി 0471 2471011 എന്ന നമ്പരിൽ ഉദ്യോഗാർഥികൾക്കു ബന്ധപ്പെടാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.