അവഗണനയ്ക്കെതിരേ സ്പെഷൽ സ്കൂളുകൾ സമരത്തിലേക്ക്
അവഗണനയ്ക്കെതിരേ സ്പെഷൽ  സ്കൂളുകൾ സമരത്തിലേക്ക്
Tuesday, January 15, 2019 11:27 PM IST
ആലപ്പുഴ: മാനസിക വെല്ലുവിളിൾ നേരിടുന്ന കുട്ടികൾക്കു പഠനവും പരിശീലനവും പുനരധിവാസവും നൽകി വരുന്ന സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളോടുള്ള അവഗണനയ്ക്കെതിരേ സമരപോരാട്ടങ്ങൾ സംഘടിപ്പിക്കാൻ സ്പെഷൽ സ്കൂളുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടന പ്രതിനിധികളുടെ സംസ്ഥാനതല യോഗം തീരുമാനിച്ചു.

മാനസിക വെല്ലുവിളികളുള്ള കുട്ടികൾ പഠിക്കുന്ന 314 സ്പെഷൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരെ കാലാകാലങ്ങളായി ഭരിക്കുന്ന സർക്കാരുകൾ അവഗണിക്കുന്ന നിലപാടാണ് തുടർന്നു പോരുന്നത്. ഒരേ യോഗ്യതയുള്ള അധ്യാപകർക്ക് സ്പെഷൽ സ്കൂളിൽ ലഭിക്കുന്നത് 4500 രൂപ മുതൽ 6500 രൂപ വരെയാണെന്ന് എംഐഡി സംസ്ഥാന പ്രസിഡന്‍റ് ഫാ. ജിജു പത്രസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ സർക്കാർ നൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളെ എയ്ഡഡ് പദവിയിലേക്കുയർത്തി ഓർഡർ ഇറക്കിയെങ്കിലും നടപ്പിലായില്ല. പിന്നീട് ഭരണത്തിലെത്തിയ എൽഡിഎഫ് മാനദണ്ഡപ്രകാരമുള്ള മുഴുവൻ സ്കൂളുകളും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനം നടത്തി.


അധ്യയന വർഷം തീരാറായിട്ടും സമഗ്രപാക്കേജ് അനാസ്ഥമൂലം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
സമരരംഗത്തേക്കിറങ്ങുന്നതിന്‍റെ ഭാഗമായി 17ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും നടത്തും. അനുകൂലമായ നടപടി ഇല്ലെങ്കിൽ 25 മുതൽ സെക്രട്ടേറിയറ്റിനു പടിക്കൽ അനശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് നീക്കം.

ഭാരവാഹികളായ സിസ്റ്റർ ലിൻഡ, സിസ്റ്റർ ഡോളി, രമേശൻ, പാസ്റ്റർ സജി, സുശീല വേണുഗോപാൽ, സിസ്റ്റർ മെറിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.