ചിന്നക്കനാൽ ഇരട്ടക്കൊല : മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു
ചിന്നക്കനാൽ ഇരട്ടക്കൊല : മുഖ്യപ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു
Wednesday, January 16, 2019 12:43 AM IST
രാജകുമാരി :ചിന്നക്കനാലിനു സമീപം നടുപ്പാറയിലെ എസ്റ്റേറ്റിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ മുഖ്യപ്രതിയെ സഹായിച്ച ദന്പതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. പോലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ ജില്ലാ പോലീസ് സൂപ്രണ്ട് കെ.ബി.വേണുഗോപാലും ഇരുവരെയും ചോദ്യം ചെയ്തു.

ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലന്‍റേഷൻസിന്‍റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്‍റെയും ഉടമ കോട്ടയം മാന്നാനം കൊച്ചാക്കൽ (കൈതയിൽ) ജേക്കബ് വർഗീസ്(രാജേഷ്-40),തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റിൽ താമസക്കാരനായ മുത്തയ്യ(50) എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ എസ്റ്റേറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന റിസോർട്ടിലെ ഡ്രൈവർ കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിൻ വയനാട്ടിലേക്ക് മുങ്ങിയതായി മൊബൈൽ ടവർ ലൊക്കേഷനുകളിൽ നിന്നു പോലീസിനു സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചു.

ഇതിനിടെ, നടുപ്പാറയിലെ റിസോർട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ തോട്ടാക്കുഴൽ ഉൾപ്പെടെ രണ്ടു തോക്കുകൾ കണ്ടെത്തി. ഇതിൽ ഒരെണ്ണം ഒരു ഡബിൾ ബാരൽ ആണ്. എന്നാൽ ഈ തോക്കുകൾ സമീപകാലത്ത് ഉപയോഗിച്ചതിന്‍റെ സൂചനകളില്ലെന്നും നീളം കുറഞ്ഞ തോക്കിൽ നിന്നുമാണ് റിസോർട്ട് ഉടമ രാജേഷിന് വെടിയേറ്റതെന്നാണ് പോലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിനിടെ നീളം കുറഞ്ഞ തോക്കിന്‍റെ ഉറ പോലീസിന് ലഭിച്ചിരുന്നു.


കൊല്ലപ്പെട്ട റിസോർട്ട് ഉടമ രാജേഷിന്‍റെ ശരീരത്തിൽ തോക്കിൽ നിന്നു രണ്ടുതവണ വെടിയേറ്റിരുന്നതായും ഇതിലൊന്ന് ശരീരം തുളച്ച് മറുവശം കടന്നതായും ശരീരത്തിൽ കത്തികൊണ്ടുള്ള മുറിവും കാണപ്പെട്ടതായും പോലീസ് പറഞ്ഞു. മുത്തയ്യയുടെ തലയ്ക്ക് പിന്നിലും നെറ്റിയിലും കട്ടിയുള്ള ആയുധംകൊണ്ട് ഏൽപ്പിച്ച മുറിവുകളാണ് മരണകാരണമായതെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

കൊലയ്ക്കിടെ പ്രതിയായ ബോബിന്‍റെ ഇടതു കൈയിൽ ആഴത്തിൽ മുറിവേറ്റതിനാൽ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. രാത്രിയിൽ ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയതും ആശുപത്രിയിൽ പോകുന്നതിനും മോഷ്‌ടിച്ച കാർ മുരിക്കുംതൊട്ടിയിലെ പള്ളിവളപ്പിൽ പാർക്ക് ചെയ്യുന്നതിനും സഹായിച്ചതും പോലീസ് കസ്റ്റഡിയിലുള്ള വ്യക്തിയാണെന്നു ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. എസ്റ്റേറ്റിൽ നിന്നു മോഷ്ടിച്ച മൂന്ന് ചാക്ക് ഏലക്കായ വിറ്റുകിട്ടിയ പണത്തിൽ നിന്ന് 25,000രൂപ മുഖ്യപ്രതി ദന്പതികൾക്ക് കൈമാറിയിരുന്നതായും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.