ശബരിമല ദർശനം: യുവതികൾ സ്റ്റാഫ് ഗേറ്റിലൂടെ എങ്ങനെയെത്തിയെന്ന് വ്യക്തമല്ലെന്നു ശബരിമല നിരീക്ഷണ സമിതി
ശബരിമല ദർശനം: യുവതികൾ സ്റ്റാഫ് ഗേറ്റിലൂടെ എങ്ങനെയെത്തിയെന്ന്  വ്യക്തമല്ലെന്നു ശബരിമല നിരീക്ഷണ സമിതി
Thursday, January 17, 2019 1:04 AM IST
കൊച്ചി : ശബരിമലയിൽ വിഐപികൾക്കും ദേവസ്വം ബോർഡ് ജീവനക്കാർക്കും മാത്രം പ്രവേശനമുള്ള സ്റ്റാഫ് ഗേറ്റിലൂടെയാണ് ജനുവരി രണ്ടിന് ദർശനം നടത്തിയ യുവതികൾ തിരുമുറ്റത്തെത്തിയതെന്നും പോലീസ് കാവലുള്ള ഗേറ്റിലൂടെ ഇവർ എങ്ങനെയാണ് കടന്നതെന്ന് അറിയില്ലെന്നും വ്യക്തമാക്കി ശബരിമല നിരീക്ഷണസമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഈ ഗേറ്റിലൂടെ സാധാരണ ഭക്തർക്ക് പ്രവേശനമില്ല. സന്നിധാനത്ത് കൊടിമരത്തിനു പിന്നിലെ വാതിൽ കടന്നാണ് യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയത്.

പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർക്ക് തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ പാസ് നൽകേണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ എസ്പിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിജിപിയുടെ നിർദേശപ്രകാരം പന്തളത്ത് ഡ്യൂട്ടിയിലാണെന്ന് മറുപടി ലഭിച്ചു. തുടർന്ന് പ്രതിഷേധത്തിന്‍റെ പേരിൽ പാസ് നിഷേധിക്കരുതെന്ന് നിർദേശം നൽകി.സന്നിധാനത്ത് അഗ്നിശമന യന്ത്രത്തിന്‍റെ പൈപ്പുകൾ മാറ്റാനും ശബരിമലയിൽ ഫയർ ഓഡിറ്റ് നടത്താനും നിർദേശിച്ചു. സമിതിയിലുള്ള ഫയർ ഫോഴ്സ് ഡിജിപി ഇക്കാര്യം ഉറപ്പു നൽകി.

ശബരിമലയിൽ കൊപ്ര ഉണക്കുന്നതിന് സൾഫർ ഉപയോഗിക്കുന്നത് പുക മലിനീകരണമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇതിനായി വൈദ്യുതിയോ സൗരോർജമോ ഉപയോഗിക്കാൻ നിർദേശിച്ചു. ഇനി ലേലം നൽകുന്പോൾ ഇക്കാര്യം വ്യവസ്ഥയിൽ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. പാണ്ടിത്താവളം - മാളികപ്പുറം വഴിയിലെ പഴയ വിരിഷെഡുകൾ അടുത്ത സീസണിനു മുന്പ് പുതുക്കി പണിയാൻ നിർദേശിച്ചു. പാണ്ടിത്താവളത്തിൽ വാട്ടർ ടാങ്ക് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ പാറക്കല്ലുകൾ തുറസായ മറ്റൊരു സ്ഥലത്താണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവ നീക്കിയാൽ ഭക്തർക്ക് ഇവിടെ നിന്ന് മകരജ്യോതി കാണാനാവും.


പന്പയിൽ 100 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇതു പാലിച്ചില്ല. നിലയ്ക്കലിൽ വിദഗ്ധരുടെ സഹായത്തോടെ പാർക്കിംഗ് ലേ ഔട്ട് തയാറാക്കിയാൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും. ഇക്കാര്യം ശബരിമല ഉന്നതാധികാര സമിതിയുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് നിരീക്ഷണ സമിതിയിൽ അംഗമായ ജസ്റ്റീസ് സിരിജഗൻ വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല വിഷയങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ അഡ്വക്കേറ്റ് ജനറലിന്‍റെ അസൗകര്യം കണക്കിലെടുത്ത് ഹൈക്കോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.