മനുഷ്യക്കടത്ത്: അന്വേഷണം വിഴിഞ്ഞം മേഖലയിലേക്ക്
മനുഷ്യക്കടത്ത്: അന്വേഷണം വിഴിഞ്ഞം മേഖലയിലേക്ക്
Thursday, January 17, 2019 2:31 AM IST
തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം വിഴിഞ്ഞം മേഖലയിലേക്ക് വ്യാപിപ്പിച്ചു. മനുഷ്യക്കടത്തു കണ്ണിയിലെ പ്രധാനികളെന്നു സംശയിക്കുന്ന തമിഴ്നാട് തിരുവള്ളുവർ സ്വദേശി ശ്രീശാന്തൻ വിലയ്ക്കു വാങ്ങി താമസിച്ചിരുന്ന വീട്ടിലും കോവളം പനങ്ങോട് സൗഗന്ധികയിൽ അനിൽ കുമാറിന്‍റെ വീട്ടിലും ഇന്നലെ പോലീസ് സംഘമെത്തി.

കുന്നത്തുനാട് എസ്ഐ ദിലീഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വിഴിഞ്ഞം എസ്ഐ ഗോപകുമാറിന്‍റെ സഹായത്തോടെ ശ്രീശാന്തന്‍റെ വീട്ടിൽ ഇന്നലെ വൈകുന്നേരത്തോടെ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്ന പോലീസ് പാസ്പോർട്ടും മൊബൈൽ ഫോണുകളുമടക്കം നിരവധി രേഖകൾ കണ്ടെടുത്തു. ഒരു പാസ്പോർട്ട്, ഐഡന്‍റിറ്റി കാർഡുകൾ, വീട്ടിലെ സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവയും മറ്റു ചില രേഖകളുമാണ് കണ്ടെത്തിയത്.

ഈ വീട്ടിലെ ഒരു മുറിയിൽ നിരവധി ബാഗുകളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ വസ്ത്രശാലയിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം വസ്ത്രങ്ങൾ വാങ്ങിയ വൻ തുകയ്ക്കുള്ള ബില്ലും പോലീസിനു കിട്ടി. വീടിനു മുന്നിൽ പേപ്പറുകൾ കൂട്ടിയിട്ടു കത്തിച്ച നിലയിൽ കണ്ടെത്തി.

വീട് അടുത്ത കാലത്താണ് ശ്രീശാന്തൻ 30 ലക്ഷം രൂപയ്ക്കു വാങ്ങിയത്. ഇയാൾ ഉച്ചക്കടയ്ക്കു സമീപം നന്നംകുഴിയിൽ മറ്റൊരു വീടും സ്വന്തമാക്കിട്ടുണ്ട്. രാത്രി ആഡംബര വാഹനങ്ങൾ വന്നു പോയിരുന്നത് നാട്ടുകാരിൽ സംശയമുയർത്തിയിരുന്നെങ്കിലും തുണിക്കച്ചവടമാണു തൊഴിലെന്നും അതുമായി ബന്ധപ്പെട്ടവരാണ് എത്തുന്നതെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. കഴിഞ്ഞ മാസം സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘത്തെ വീട്ടിൽ പാർപ്പിച്ചിരുന്നു. ഇവർ ഊട്ടി സ്കൂളിലെ കുട്ടികളാണെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. സംശയം ബലപ്പെടുന്നതിനിടയിൽ ടൂറിസ്റ്റ് ബസിൽ രാത്രിയിൽ തന്നെ ഇവരെ കടത്തി.

ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യുവജന വിഭാഗം പ്രാദേശിക നേതാവാണ് അനിൽകുമാർ. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാക്കിയ ഇയാളെക്കുറിച്ച് കാര്യമായ പരാതികളില്ലായിരുന്നെന്നു പറയപ്പെടുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി പോലീസ് ഇയാളുടെ വീട്ടിൽഎത്തുമ്പോൾ ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നത്. മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനായി വിഴിഞ്ഞത്തെയും കോവളത്തെയും ചില ബാങ്കുകളിലും അന്വേഷണ സംഘമെത്തി.


മൂന്നു ബോട്ടുടമകളെക്കൂടി ചോദ്യംചെയ്തു, ദൃശ്യങ്ങൾ ശേഖരിച്ചു

ആലുവ, വൈപ്പിൻ: മുനന്പം മനുഷ്യക്കടത്തു സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെ മൂന്നു ബോട്ടുടമകളെ കൂടി ആലുവ റൂറൽ പോലീസ് ആസ്ഥാനത്തു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഏതാനും ഹോംസ്റ്റേ നടത്തിപ്പുകാരെയും ചോദ്യം ചെയ്തതായി സൂചനയുണ്ട്. ശ്രീലങ്കൻ വംശജരെ വിദേശത്തു കടത്തിയ ബോട്ടുകൾ പലവട്ടം കൈമാറ്റം ചെയ്യപ്പെട്ടവയാണെന്നാണു പോലീസ് നൽകുന്ന വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബോട്ടുടമകളെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്.

ആസൂത്രണം മുഴുവൻ നടന്നിരിക്കുന്നത് കേരളത്തിനു പുറത്തായതിനാൽ അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്. അന്വേഷണ സംഘം ഡൽഹിക്ക് പോയിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്തായതിനാൽ അന്താരാഷ്ട്ര തലത്തിലും അന്വേഷണം നടക്കേണ്ടതുണ്ട്.

സംഭവവുമായി ബന്ധപ്പെട്ടു ചെറായി ബീച്ചിൽ പോലീസ് അടച്ചുപൂട്ടി മുദ്രവച്ച ആറു റിസോർട്ടുകളിലെ സിസിടിവി കാമറകളിൽ പതിഞ്ഞ ശ്രീലങ്കൻ വംശജരുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പലതിലും മുഖം വ്യക്തമല്ലാത്തിനാൽ അന്വേഷണത്തിന് ഈ ദൃശ്യങ്ങൾ കാര്യമായി ഫലം ചെയ്യുകയില്ലെന്നാണു പോലീസ് പറയുന്നത്.

കാമറകൾ പലതും ഗുണനിലവാരമില്ലാത്തതായതിനാൽ രാത്രികാല ദൃശ്യങ്ങൾ തീരെ വ്യക്തമല്ല. റിസപ്ഷനുകളിലെ കാമറകൾ പലയിടത്തും കൗണ്ടറിൽ നിൽക്കുന്നവരുടെ മുഖം വ്യക്തമായി കാണുന്ന രീതിയിലായിരുന്നില്ല സ്ഥാപിച്ചിരുന്നതെന്നും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.