നാപ്റ്റോളിന്‍റെ പേരില്‍ തട്ടിപ്പ്
നാപ്റ്റോളിന്‍റെ    പേരില്‍ തട്ടിപ്പ്
Friday, January 18, 2019 12:07 AM IST
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ലക്ഷങ്ങളുടെ ഓണ്‍ലൈന്‍തട്ടിപ്പ്. ഹോംഷോപ്പിംഗ് കമ്പനിയായ നാപ്റ്റോളിന്‍റെ പേരിലാണിപ്പോഴത്തെ തട്ടിപ്പ്. കോഴിക്കോട് ചെലപ്രം സ്വദേശിയായ ബിസിനസുകാരന്‍ ടി.പി. ഹനീഫയില്‍നിന്നാണ് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമമുണ്ടായത്.

ഫോണ്‍ മുഖേന ബാങ്ക് അക്കൗണ്ട് നമ്പറും മറ്റുവിവരങ്ങളും ആവശ്യപ്പെട്ടതോടെയാണ് ഹനീഫയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്ന് വ്യക്തമാവുകയായിരുന്നു. നാപ്റ്റോളിന്‍റെ ഡല്‍ഹിയിലുള്ള ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞാണ് ഹനീഫയുമായി ആദ്യം ഫോണിൽ ബന്ധപ്പെട്ടത്.

നാപ്റ്റോളിന്‍റെ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ടൊയോട്ട ഫോർച്യൂണർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് ഫോണിൽ വിളിച്ച വ്യക്തി പറഞ്ഞു. മലയാളത്തിലായിരുന്നു സംഭാഷണം. തുടര്‍ന്ന് വിശ്വാസ്യതയ്ക്കായി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന അറിയിപ്പ് നാപ്പ്റ്റോളിന്‍റെ ലെറ്റർ ഹെഡില്‍ ഇ-മെയില്‍ വഴി അയച്ചു.


തുടർന്ന്, കാർ ലഭിക്കുന്നതിനു മുന്നോടിയായി കൈമാറ്റ ചാര്‍ജും രജിസ്ട്രേഷന്‍ ചാര്‍ജും എന്‍ഒസി പേപ്പറിനുനുള്ള ചാർജുമായി നിശ്ചിത തുക നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുക എത്രയാണെന്ന് വിശദമാക്കിയിരുന്നില്ല. ഇത്തരത്തില്‍ നിരവധി കോള്‍ സെന്‍ററുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെ‌ന്ന് സൈബര്‍സെല്‍ മുന്നറിയിപ്പ് നല്‍കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.