മണ്ണാർക്കാട്ട് ബസും വാനും കൂട്ടിയിടിച്ച് തൃശൂർ സ്വദേശികൾ മരിച്ചു
മണ്ണാർക്കാട്ട് ബസും വാനും കൂട്ടിയിടിച്ച്  തൃശൂർ സ്വദേശികൾ മരിച്ചു
Tuesday, February 12, 2019 12:06 AM IST
മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് തച്ചന്പാറ ചൂരിയോടുവച്ച് കെഎസ്ആർടിസി ബസും ഇക്കോ വാനും കൂട്ടിയിടിച്ച് തൃശൂർ സ്വദേശികളായ രണ്ടുപേർ മരിച്ചു. വാൻ ഓടിച്ചിരുന്ന അഞ്ചേരി ഒല്ലൂർ കാട്ടൂക്കാരൻ പോളിന്‍റെ മകൻ ജോപോൾ (46), പൂത്തോൾ കാൽവരി പള്ളിക്കു സമീപം കുരുതുകുളങ്ങര വീട്ടിൽ വർഗീസിന്‍റെ മകൻ ആന്‍റണി ( 48 )എന്നിവരാണു മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്.

പാലക്കാട് ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് ഇന്ധന വിതരണ കന്പനിയിലെ ഓയിലുമായി വന്നവരാണ് അപകടത്തിൽ മരിച്ചവർ. ഇവർ സഞ്ചരിച്ച വാനും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആർടിസിയുടെ രാജധാനി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും തൽക്ഷണം മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.


മണ്ണാർക്കാട്ടുനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു വാൻ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ബസിന്‍റെ ചില്ല് ഉൾപ്പെടെ മുൻഭാഗം തകർന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.