ഓപ്പറേഷൻ 2.o; ചിന്നതന്പി വീണ്ടും പിടിയിൽ
ഓപ്പറേഷൻ 2.o; ചിന്നതന്പി വീണ്ടും പിടിയിൽ
Saturday, February 16, 2019 1:28 AM IST
മറയൂർ: ചിന്നതന്പി എന്ന ഒറ്റയാനെ കുംകി ആനകളുടെ സഹായത്തോടെ തമിഴ്നാട് വനംവകുപ്പ് പിടികൂടി ടോപ്പ് സ്ലിപ്പ് ആന വളർത്തൽ കേന്ദ്രത്തിൽ എത്തിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർത്തിയതിനെത്തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ചിന്നത്തന്പിയെ പിടികൂടുന്നത്.

കോയന്പത്തൂർ ചിന്നത്തടാകം, പെരിയതടാകം, മാങ്കടവ് എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷികൾ നശിപ്പിക്കുന്ന വിനായകൻ, ചിന്നതന്പി എന്നീ കാട്ടാനകളെ വനപാലകർ പിടികൂടിയത്. വനംവകുപ്പ് പിടികൂടിയ വിനായകനു റേഡിയോ കോളർ ഘടിപ്പിച്ച് മുതുമലയിൽ വിട്ടയച്ചു.

ഈ ആന മുതുമലയിലെ വനമേഖലയുമായി ഇണങ്ങി. എന്നാൽ, ജനുവരി 25ന് പിടികൂടിയ ചിന്നതന്പിയെ ടോപ് സ്ലിപ്പിലെ വനമേഖലയിൽ വിട്ടയച്ചെങ്കിലും രണ്ടു ദിവസംകൊണ്ട് 120 കിലോമീറ്റർ ജനവാസകേന്ദ്രത്തിലൂടെ സഞ്ചരിച്ച‌ു പൊള്ളാച്ചിയിലെയും ഉദുമലപേട്ടയിലെയും ജനവാസ കേന്ദ്രങ്ങളിലെത്തി.

കാട്ടിലേക്ക് തിരികെപ്പോകാതെ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ചെയ്തതോടെ കർഷകരും പ്രദേശവാസികളും റോഡുപരോധമുൾപ്പെടെയുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തി.

ഇതേത്തുടർന്ന് തമിഴ്നാട് വനംവകുപ്പ് ചിന്നതന്പിയെ പിടികൂടി കുംകി ആനയാക്കാൻ തീരുമാനിച്ചു വീണ്ടും പിടികൂടാൻ ശ്രമിച്ചപ്പോൾ തമിഴ്നാട്ടിലെ കാട്ടാനപ്രേമികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ആനയ്ക്കു പരിക്കേൽക്കാതെ പിടികൂടണമെന്നത് ഉൾപ്പെടെയുള്ള കർശന നിർദേശങ്ങളോടെ 14-ന് കോടതി അനുമതി നൽകി.


ഇതോടെയാണ് തമിഴ്നാട് വനംവകുപ്പിലെ ഉദ്യോഗസ്ഥരുടെയും വന്യജീവി ഡോക്ടർമാരുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ ഓപ്പറേഷൻ 2.0 എന്നപേരിൽ ദൗത്യമാരംഭിച്ചത്. മറയൂരിന്‍റെ അതിർത്തിഗ്രാമമായ കണ്ണാടിപുത്തൂരിലുള്ള കരിന്പിൻ തോട്ടത്തിനുള്ളിലാണ് രാവിലെ ആറിന് കാട്ടാന ഉണ്ടായിരുന്നത്. ഇവിടെ വച്ചു മയക്കുവെടിവയ്ക്കാൻ പ്രയാസമായതിനാൽ തോട്ടത്തിനു വെളിയിൽ ചക്കപ്പഴം വച്ച് ആകർഷിച്ചു വെളിയിലെത്തിച്ചു.

പുറത്തെത്തിയ ആനയെ തമിഴ്നാട് വൈൽഡ്‌ലൈഫിലെ ഡോ. അശോകൻ, ഡോ. കലൈവാണൻ, ഡോ. ഉത്തമ ദണ്ഡപാണി, റേഞ്ച് ഓഫീസർ ഡോ. തങ്കരാജ്, പന്നീർ സെൽവൻ എന്നിവരുടെ നിരീക്ഷണത്തിൽ ഒൻപതോടെ രണ്ടു ഡോസ് മയക്കുവെടിവച്ചു.

ചെറിയ മയക്കത്തിൽ കരിന്പിൻതോട്ടത്തിനു വെളിയിൽ നിലയുറപ്പിച്ച കാട്ടാനയെ ടോപ്പ് സ്ലിപ്പിലെ തമിഴ്നാട് വനംവകുപ്പിലെ കുംകി ആനകളായ ഖാലിം, സ്വയംഭു എന്നിവയുടെ സഹായത്തോടെയും കഴുത്തിൽ വടംകെട്ടി 150 വനപാലകരുടെ സഹായത്തോടെയും വനംവകൂപ്പിന്‍റെ പ്രത്യേക വാഹനത്തിൽ ടോപ്പ് സ്ലിപ്പിലെ ആന വളർത്തൽ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ആനയെ വാഹനത്തിൽ കയറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.