കേരള ബാങ്ക് രൂപീകരണ ഉദ്യമത്തിനു തിരിച്ചടി; ജില്ലാ ബാങ്ക് പൊതുയോഗങ്ങൾ മാറ്റിവച്ചു
കേരള ബാങ്ക് രൂപീകരണ ഉദ്യമത്തിനു തിരിച്ചടി; ജില്ലാ ബാങ്ക് പൊതുയോഗങ്ങൾ മാറ്റിവച്ചു
Saturday, February 16, 2019 1:34 AM IST
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിനായി സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തതിനെ ചെറുക്കാൻ കഴിയാതെ ഇന്നു നടത്താനിരുന്ന സർക്കാർ ജില്ലാ സഹകരണ ബാങ്ക് പൊതുയോഗങ്ങൾ പിൻവലിച്ച് തടിയൂരിയതായി പ്രതിപക്ഷ ആരോപണം. അതേസമയം, നിർദിഷ്ട കേരള ബാങ്കിനുള്ള ശമ്പള ഏകീകരണത്തിനായി സമിതി രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കി.

പൊതുയോഗങ്ങൾ മാറ്റിവച്ചതു കേരള ബാങ്ക് രൂപീകരണത്തിനു കനത്ത തിരിച്ചടിയായെന്നു സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു. സഹകരണ ജനാധിപത്യവേദിയുടെ ഹർജികളിൽ ഇടക്കാല ഉത്തരവായതോടെ പൊതുയോഗങ്ങൾ നടത്തുന്നില്ലായെന്നു സർക്കാർ കോടതിയിൽ അറിയിക്കുകയായിരുന്നു. ബാങ്കിംഗ് നിയമത്തിന്‍റെ 44-ാം വകുപ്പും കേരള സഹകരണ നിയമത്തിന്‍റെ 14-ാം വകുപ്പും പാലിക്കാതെ തയ്യാറാക്കിയ അമാൽഗമേഷൻ സ്കീം റദ്ദ് ചെയ്യുമെന്ന് കോടതി അഭിപ്രായപ്പെട്ടപ്പോഴാണ് സർക്കാർ പൊതുയോഗ തീരുമാനം പിൻവലിച്ചത്.

റിസർവ് ബാങ്കും നബാർഡും മുന്നോട്ടു വച്ച 18 വ്യവസ്ഥകൾ പാലിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊതുയോഗത്തിൽ പ്രവർത്തനക്ഷമമായ ഇതര വിഭാഗ സംഘങ്ങൾക്കും അംഗത്വം നൽകണമെന്നും മൂന്നിൽരണ്ടു ഭൂരിപക്ഷത്തോടുകൂടി ലയനപ്രമേയം പാസാക്കണമെന്ന ഉത്തരവുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.


അതേസമയം, ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് രൂപീകരിക്കുന്ന കേരള ബാങ്കിലെ കേഡർ സംയോജന മാനദണ്ഡങ്ങൾക്കനുസൃതമായി ശമ്പളം ഏകീകരിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ശമ്പള ഏകീകരണ ശിപാർശകൾ സമർപ്പിക്കുന്നതിനായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എം.എൻ. ഗുണവർധനൻ അധ്യക്ഷനായി അഞ്ചംഗ സമിതി രൂപീകരിച്ചു.

നിലവിൽ ജില്ലാ ബാങ്ക്, സംസ്ഥാന ബാങ്ക് എന്നിവയിലെ 2017 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കേണ്ട ശന്പളപരിഷ്കരണത്തെക്കുറിച്ചും ഇതേ സമിതി ശിപാർശകൾ നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മുൻ ജനറൽ മാനേജർ സാംകുട്ടി മാത്യൂസ്, കേരള സർവകലാശാലയിലെ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്‍റ് ആൻഡ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. ശശികുമാർ, ധനകവകുപ്പിലെ മുൻ സീനിയർ ഫിനാൻസ് ഓഫീസർ ടി. രാധാകൃഷ്ണൻ, അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) എന്നിവരാണ് അംഗങ്ങൾ. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിറ്റിക്കു നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.