അമ്മയുടെ കൺമുന്നിൽ പിഞ്ചുബാലന്മാരെ കൊന്ന കേസിൽ പിതൃസഹോദരനു വധശിക്ഷ
അമ്മയുടെ കൺമുന്നിൽ പിഞ്ചുബാലന്മാരെ കൊന്ന കേസിൽ പിതൃസഹോദരനു വധശിക്ഷ
Saturday, February 16, 2019 1:34 AM IST
പത്തനംതിട്ട: അമ്മയുടെ കൺമുന്നിൽ രണ്ടു മക്കളെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരനു വധശിക്ഷ. റാന്നി കീക്കൊഴൂർ മാടേത്തത്ത് വീട്ടിൽ തോമസ് ചാക്കോ (ഷിബു - 47) യ്ക്കാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് (ഒന്ന്) ജഡ്ജി എൻ.ഹരികുമാർ ശിക്ഷ വിധിച്ചത്. തോമസിന്‍റെ സഹോദരൻ മാത്യു ചാക്കോ (ഷൈബു) - ബിന്ദു ദമ്പതികളുടെ മക്കളായ മെബിൻ (ഏഴ്), മെൽബിൻ (മൂന്ന്)എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് 5,45,000 രൂപ പ്രതി നൽകാനും കോടതി വിധിച്ചു. തുക നൽകാത്തപക്ഷം അതു നിയമപരമായി ഈടാക്കണം.2013 ഒക്ടോബർ 27നു രാവിലെയാണ് സംഭവം. കഠിന ദേഹോപദ്രവം, വീടിനു തീവയ്പ്, വീട്ടിൽ അതിക്രമിച്ചു കടക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിയുടെ മേൽ പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. അപൂർവങ്ങളിൽ അത്യപൂർവമായ കേസ് പരിഗണിച്ചു പ്രതിക്കു വധശിക്ഷ നല്കണമെന്ന പ്രോസിക്യൂഷൻ വാദം ഇന്നലെ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി ഷിബു കുറ്റക്കാരനാണെന്നു ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.

വസ്തുതർക്കങ്ങളാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചത്. സംഭവദിവസം രാവിലെ 7.30ന് സ്വന്തം ഓട്ടോറിക്ഷയിൽ ഷൈബുവിന്‍റെ വീട്ടുമുറ്റത്തേക്ക് എത്തിയ ഷിബുവിന്‍റെ വരവുകണ്ട് അമ്മ മേരിക്കുട്ടിക്ക് എന്തോ പന്തികേടു തോന്നി.വീടിനു തൊട്ടടുത്തുള്ള പള്ളിയിലേക്കു പോയ ഭർത്താവ് ചാക്കോയെ വിളിക്കാൻ മേരിക്കുട്ടി ഓടി. ഈ സമയം മുറ്റത്തുണ്ടായിരുന്ന ഏഴു വയസുകാരൻ മെബിനെ ഷിബു കത്തി ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തി.


കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽകേട്ട് അമ്മ ബിന്ദു ഓടിയെത്തി. തടയാൻ ശ്രമിച്ച ബിന്ദുവിന്‍റെ മുഖത്തു മുളകുപൊടി വിതറിയ ശേഷം മർദിച്ചു. തുടർന്ന് വീട്ടിനുള്ളിൽ കടന്ന ഷിബു ചാരുകസേരയിൽ ഇരുന്നു മുന്തിരിങ്ങ കഴിക്കുകയായിരുന്ന മൂന്നു വയസുകാരൻ മെൽബിനെയും കുത്തിക്കൊലപ്പെടുത്തി. പിന്നീട് കുപ്പിയിൽ കരുതിയിരുന്ന ഡീസൽ താഴത്തെ നിലയിലെയും മുകളിലത്തെ നിലയിലെയും കിടപ്പുമുറികളിൽ ഒഴിച്ച് തീ ഇട്ടശേഷം ജീവനൊടുക്കാൻ ശ്രമിച്ചു.

കുട്ടികളുടെ പിതാവ് ഷൈബു ഗൾഫിലായിരുന്നു. ഓടിക്കൂടിയ സമീപവാസികൾ കുട്ടികളെയും ബിന്ദുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. ഷിബു കുടുംബവസ്തുതർക്കം മൂലം പിതാവുമായി പിണങ്ങി വാടക വീട്ടിൽ കഴിയുകയായിരുന്നു. 2017ൽ വിചാരണ ആരംഭിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 35 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 15 തൊണ്ടിമുതലുകളും തെളിവിൽ സ്വീകരിക്കുകയും ചെയ്തു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലക്കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്നും അപൂർവങ്ങളിൽ അത്യപൂർവമായ കേസായി പരിഗണിച്ചു പ്രതിക്കു വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ എസ്.മനോജ് വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.