സ്ഥാനക്കയറ്റത്തിനു പിന്നാലെ വിടവാങ്ങൽ
സ്ഥാനക്കയറ്റത്തിനു പിന്നാലെ വിടവാങ്ങൽ
Saturday, February 16, 2019 1:34 AM IST
കൽപ്പറ്റ: സിആർപിഎഫ് ഹവിൽദാർ വൈത്തിരി പൂക്കോട് വാഴക്കണ്ടി വസന്തകുമാർ(38) ജീവിതത്തിൽനിന്നു പിരിഞ്ഞത് സ്ഥാനക്കയറ്റത്തോടൊപ്പം ലഭിച്ച പുതിയ ദൗത്യം എറ്റെടുക്കുന്നതിനുള്ള മാർഗമധ്യേ. വിരമിക്കാൻ രണ്ടു വർഷം ബാക്കിയിരിക്കെയായിരുന്നു വീരമൃത്യു.

ലക്കിടി ഗവ. എൽപി സ്കൂളിലും വൈത്തിരി ഗവ.ഹൈസ്കൂളിലുമായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വസന്തകുമാർ വൈത്തിരി വിസ്ഡം പാരലൽ കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്നതിനിടെയാണ് സിആർപിഎഫിൽ സെലക്‌ഷൻ ലഭിച്ചത്. സിആർപിഎഫിന്‍റെ ഭദ്രാചലം കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് വസന്തകുമാറിനു സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റമായത്. ഇതേത്തുടർന്നു ഫെബ്രുവരി ആദ്യവാരം അവധിയിൽ നാട്ടിലെത്തി എട്ടിനാണു മടങ്ങിയത്.

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ പൂക്കോട് കാമ്പസിനോടു ചേർന്നാണ് വസന്തകുമാറിന്‍റെ വീട്. പൂക്കോട് ഡയറി പ്രോജക്ടിന്‍റെ ഭാഗമായിരുന്നതും പിന്നീട് സർക്കാർ പതിച്ചുനൽകിയതുമായ അഞ്ച് ഏക്കർ ഭൂമിയാണ് ആദിവാസികളിലെ മുള്ളക്കുറുമ വിഭാഗത്തിൽപ്പെട്ട വസന്തകുമാറിന്‍റെയും കുടുംബത്തിന്‍റെയും കൈവശമു ള്ളത്. പൂക്കോട് ഡയറി പ്രോജക്ടിൽ ജീവനക്കാരനായിരുന്നു പിതാവ് പരേതനായ വാസുദേവൻ. 2018 ഓഗസ്റ്റ് നാലിനായിരുന്നു ഇദ്ദേഹത്തിന്‍റെ വിയോഗം. ഇതേത്തുടർന്നു നാട്ടിലെത്തി പിതാവിന്‍റെ മരണാനന്തര കർമങ്ങൾ നടത്തി മടങ്ങിയ വസന്തകുമാർ പിന്നീട് ഈ മാസം ആദ്യമാണു വീട്ടിൽ വന്നത്. അമ്മ ശാന്തയും സഹോദരി വസുമിതയും ഭാര്യ ഷീനയും അനാമിക, അമർദീപ് എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.


മേപ്പാടി ചെമ്പോത്തറ ബാലചന്ദ്രൻ-സുഭദ്ര ദമ്പതികളുടെ മകളാണ് ഷീന. പൂക്കോട് വെറ്ററിനറി കോളജിൽ താത്കാലിക ജീവനക്കാരിയാണ് ഇവർ. മകൾ അനാമിക വൈത്തിരി ചാരിറ്റി സെന്‍റ് ക്ലാരറ്റ് പബ്ലിക് സ്കൂളിൽ മൂന്നാം ക്ലാസിലാണ്. ഇതേ സ്കൂളിൽ യുകെജി വിദ്യാർഥിയാണ് അമർദീപ്. ഒമ്പതു വർഷം മുമ്പായിരുന്നു വസന്തകുമാറിന്‍റെ വിവാഹം. തൃക്കൈപ്പറ്റ മുക്കംകുന്നിലാണ് വസന്തകുമാറിന്‍റെ തറവാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.