തൃശൂർ: ഒൗഷധസസ്യകൃഷിയിലൂടെ കർഷകർക്കു ന്യായമായ വരുമാനം ലഭിക്കുമെന്നും ആയുർവേദ മരുന്നുനിർമാതാക്കൾക്കും വൈദ്യൻമാർക്കും ഗുണമേന്മയുള്ള ഒൗഷധസസ്യങ്ങൾ ലഭ്യമാകുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ഇതിനായി കൂടുതൽ തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ എട്ടാം സംസ്ഥാനസമ്മേളനം സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്മശ്രീ ഡോ.പി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡോ.ഡി. രാമനാഥൻ, ഡോ.ഇ.ടി.നീലകണ്ഠൻ മൂസ്, ഡോ.പി.രാംകുമാർ, ജോയിച്ചൻ കെ.എരിഞ്ഞേരി, ഡോ.ടി.ഡി. ശ്രീകുമാർ, ഡോ.എസ്. സജികുമാർ, ഡോ.എം.ഇ.സുഗതൻ, ഡോ.സാദത്ത് ദിനകർ, ടി. രവിചന്ദ്രൻ, എസ്.വി.വീരമണി, ഡോ.എം.ഗോപാലൻ, ഡോ.സി.എസ്.കൃഷ്ണകുമാർ, ഡോ.വത്സരാജ് മേനോൻ, മഹേന്ദ്ര മേത്ത, കെ.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.