1000 ദിവസങ്ങൾ; 29 രാഷ്‌ട്രീയ കൊലകൾ
Tuesday, February 19, 2019 1:11 AM IST
പിണറായി സർക്കാർ അധികാരമേറ്റിട്ട് 1000 ദിവസമാകുന്പോൾ കേരളത്തിൽ 28-ാമത്തെയും 29-ാമത്തെയും രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കാസർകോഡ് പെരിയ കല്യോട്ട് നടന്നിരിക്കുന്നത്.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണു വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ സിപിഎമ്മും ആർഎസ്എസും നടത്തുന്നത്. കേരളവും ഓരോ മലയാളിയും ഇന്നു ലോകത്തിനു മുന്നിൽ ലജ്ജിച്ചു തലകുനിച്ചു നില്ക്കുന്നു.

കാസർഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്‌ട്രീയകൊലപാതകമാണെന്നു പോലീസ് എഫ്ഐആറിൽ തന്നെ വ്യക്തമാണ്. കോളജിലുണ്ടായ കശപിശ ഒടുവിൽ കലാശിച്ചതു നിഷ്ഠുരമായ കൊലപാതകത്തിൽ. എളുപ്പത്തിൽ പറഞ്ഞുതീർക്കാവുന്ന ഒരു പ്രശ്നത്തിലാണ് സിപിഎം കൊലക്കത്തിയുമായി ചാടിവീണത്.

ശരത്‌ലാലിന്‍റെ ശരീരത്തിൽ 15 വെട്ടുകൾ ഉണ്ടായിരുന്നു. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്‍റെ മൂർധാവിൽ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകർന്നുപോയി. വിദഗ്ധമായ ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയതെന്നു സുവ്യക്തം. ഇതു കണ്ണൂർ മോഡൽ കൊലപാതകമാണെന്ന് അഭിജ്ഞ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ആർക്കുവേണ്ട് നടത്തിയെന്നും ആരാണ് യഥാർത്ഥ പ്രതികൾ എന്നുമാണ് കേരളത്തിന് ഇനി അറിയേണ്ട ത്.

സമാനമായ രീതിയിലാണ് ടി.പി. ചന്ദ്രശേഖരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും ഉൾപ്പെടെയുള്ളവർ സിപിഎമ്മിന്‍റെ കൊലക്കത്തിക്ക് ഇരകളായത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ടിട്ട് ഫെബ്രു 12 ന് ഒരു വർഷം ആയതേയുള്ളു. നിസാരമായ ഒരു തർക്കത്തിന്‍റെ പേരിലാണ് ഷുഹൈബിനെയും സിപിഎമ്മുകാർ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. അതു പാർട്ടിയുടെ അറിവോടെ ചെയ്ത ക്വട്ടേഷനാണെന്നു കൊച്ചുകുട്ടികൾക്കുപോലും അറിയാം.

കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിനു മുന്നിൽ എത്തിക്കണം എന്നാവശ്യപ്പെട്ടാണു ഷുഹൈബിന്‍റെ കുടുംബം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അതിന് ഉത്തരവിട്ടെങ്കിലും പിണറായി സർക്കാർ അതിനെതിരേ അപ്പീൽ നല്കി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണു സംസ്ഥാന സർക്കാരിനുവേണ്ടി ഈ കേസിൽ കോടതിയിൽ ഹാജരാകുന്നത്. ഒരു സിറ്റിംഗിനു ലക്ഷങ്ങളാണ് ഫീസ്.

സിബിഐ അന്വേഷണങ്ങൾ

സിബിഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള സ്ഥലമാണിന്നു കേരളം. കണ്ണൂർ ജില്ലയിൽ മാത്രം നാലു രാഷ്‌ട്രീയ കൊലക്കേസുകളിൽ സിബിഐ അന്വേഷണം നടക്കുകയാണ്. അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടിവി രാജേഷ് എംഎൽഎ എന്നിവർക്കെതിരേ കൊലക്കുറ്റം ചാർത്തി സിബിഐ തലശേരി കോടതിയിൽ അനുബന്ധ കുറ്റപത്രം നല്കിക്കഴിഞ്ഞു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാർത്തി വയലിന്‍റെ നടുവിൽ വച്ച് താലിബാൻ മോഡൽ വിചാരണ നടത്തിയാണ് മുസ്‌ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടർന്നു ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് സിപിഎം പ്രാദേശിക നേതാക്കൾ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെ ത്തൽ.

കതിരൂർ കെ. മനോജ് കൊല്ലപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പി. ജയരാജൻ 25-ാം പ്രതിയാണ്. പി. ജയരാജനെ 15 വർഷംമുമ്പു കൊലപ്പെടുത്താൻ ശ്രമിച്ചതിനു പ്രതികാരമായാണു മനോജിനെ കൊന്നതെന്നു കുറ്റപത്രത്തിൽ പറയുന്നു. ജയരാജനുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ കേസിൽ അറസ്റ്റിലായ വിക്രമൻ. മറ്റു 13 പ്രതികളും സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്.

സിപിഎം പ്രവർത്തകനായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിനെ തുടർന്നാണ് 2006 ഒക്ടോബർ 22നു കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷണത്തിൽ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നീ സിപിഎം നേതാക്കളാണു പ്രതിസ്ഥാനത്തുള്ളത്. കേസ് നിലനിൽക്കെത്തന്നെ രാജൻ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരൻ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷന്മാരായി സ്ഥാനമേല്ക്കുകയും ചെയ്തിരുന്നു. എന്നാൽ, എറണാകുളം ജില്ല വിടാൻ സിബിഐ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവുചെയ്തില്ല. തുടർന്ന് ഇരുവരും തൽസ്ഥാനങ്ങൾ രാജിവച്ചു. ഇതൊക്കെ സിപിഎമ്മിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാം പ്രതി. ടി.പി. കേസിൽ മൂന്നു സിപിഎം നേതാക്കൾ ഉൾപ്പെടെ 11 പേർക്കാണു ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ടി.പി. കേസിലെ ആസൂത്രകർ നീതിപീഠത്തിനു മുന്നിൽ എത്തണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്ക്കുന്നുണ്ട്. ബിഎംഎസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസിൽ 7 സിപിഎം നേതാക്കൾ ഉൾപ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

225 കൊലകൾ

രാജ്യത്ത് ഏറ്റവുമധികം രാഷ്‌ട്രീയകൊലപാതകങ്ങൾ നടക്കുന്ന ഒരു സംസ്ഥാനമാണു കേരളം. നാഷണൽ ക്രൈംറിക്കാർഡ്സ് ബ്യൂറോ യുടെ കണക്കു പ്രകാരം രാഷ്‌ട്രീയ കൊലപാതകങ്ങളിൽ കേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്. കഴിഞ്ഞ നാലു ദശകങ്ങൾക്കിടയിൽ 225 രാഷ്‌ട്രീയ കൊലപാതകങ്ങൾ കണ്ണൂരിൽ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു. ഇത്രയും രാഷ്‌ട്രീയ കൊലപാതകങ്ങൾ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരു ചെറിയ പ്രദേശത്തു നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും.

വർഗസമരവും വർഗശത്രുക്കളുടെ ഉന്മൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകൾക്കുണ്ട്. അവരുടെ മാർഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവർക്കു നിഷിദ്ധമല്ല. എന്നാൽ, രാഷ്‌ട്രീയ മേധാവിത്വം കൈവരിച്ച സിപിഎമ്മിന് 1990 കളിൽ അക്രമരാഷ്‌ട്രീയവുമായി മുന്നോട്ടുപോകേണ്ട ഒരു കാര്യവുമില്ല.

സ്റ്റാലിനിസ്റ്റുകൾക്ക് ഇടമില്ല

കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഭൂമുഖത്തുനിന്നും ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തിൽ മാത്രം ഉന്മൂലനസിദ്ധാന്തവും അതിന്‍റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്. പിണറായി സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിൽപ്പോലും കൊലപതാക രാഷ്‌ട്രീയം അരങ്ങുതകർത്തു.

എന്നാൽ, കൊലപാതക രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കുന്നതുവരെ കോണ്‍ഗ്രസിനു വിശ്രമമില്ല. ഫാസിസ്റ്റുകൾക്കും സ്റ്റാലിനിസ്റ്റുകൾക്കും കേരളത്തിൽ ഇടമില്ല. കൊലപാതക രാഷ്‌ട്രീയത്തിനെതിരേയുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസവമുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രൻ , കെപിസിസി പ്രസിഡന്‍റ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.