യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം: രണ്ടു സിപിഎമ്മുകാർ കസ്റ്റഡിയിൽ
യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകം: രണ്ടു സിപിഎമ്മുകാർ കസ്റ്റഡിയിൽ
Tuesday, February 19, 2019 2:06 AM IST
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ല യിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (19), ശരത്‌ലാൽ(27) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ. ഇവരിൽനിന്നു രണ്ടു ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ശരത് മർദിച്ചതായി കേസുള്ള ഏച്ചിലടുക്കം സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ എ. പീതാംബരനെയും പോലീസ് തെരയുന്നുണ്ട്. ഇയാൾ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.പ്രതികൾ സംസ്ഥാനം വിട്ടെന്ന സംശയത്തെത്തുടർന്ന് അന്വേഷണത്തിന് കർണാടക പോലീസിന്‍റെ സഹായം തേടിയിരിക്കുകയാണ്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർണാടക പോലീസുമായി ബന്ധപ്പെട്ടു. സംഭവസ്ഥലത്തുനിന്നു വാളിന്‍റെ പിടി, രണ്ടു മൊബൈൽഫോൺ എന്നിവ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞവർഷം ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ കൃപേഷിനെതിരേ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകരായ നിധിൻ, അരുണേഷ്, നീരജ്, പീതാംബരൻ തുടങ്ങി ആറുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവർ പോലീസിന്‍റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ കൃപേഷിന്‍റെയും ശരത്തിന്‍റെയും മൊബൈൽഫോണുകളിലേക്കു വന്ന കോളുകളും പരിശോധിച്ചുവരികയാണ്.

കണ്ണൂർ റേഞ്ച് ഐജി ബൽറാംകുമാർ ഉപാധ്യായ, ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പി എം. പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.