ഷുക്കൂർ വധക്കേസ് അനുബന്ധ കുറ്റപത്രം കോടതി മടക്കി
ഷുക്കൂർ വധക്കേസ് അനുബന്ധ കുറ്റപത്രം കോടതി മടക്കി
Wednesday, February 20, 2019 12:50 AM IST
തലശേരി: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി. രാജേഷ് എംഎൽഎയെയും പ്രതിചേർത്ത് സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം ജില്ലാ സെഷൻസ് ജഡ്ജി ടി. ഇന്ദിര മടക്കി. ഇരുവിഭാഗത്തിന്‍റെയും വാദങ്ങൾക്കിടയിലാണ് സിബിഐയുടെ അനുബന്ധ കുറ്റപത്രം ഈ കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സെഷൻസ് കോടതി മടക്കിയത്.

കേരള പോലീസ് സമർപ്പിച്ച കുറ്റപത്രവും സിബിഐ സമർപ്പിച്ച കുറ്റപത്രവും സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങാൻ സിബിഐക്ക് സമയം അനുവദിക്കണമെന്നും സിബിഐക്കുവേണ്ടി ഹാജരായ സീനിയർ പ്രോസിക്യൂട്ടർ മനോജ്കുമാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾത്തന്നെ സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞുവെന്നും കാലതാമസം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ബന്ധപ്പെട്ട കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ നിർദേശിച്ചുകൊണ്ടാണ് കുറ്റപത്രം മടക്കിയത്.


‌ കേസ് സിബിഐ കോടതിയിലേക്ക് മാറ്റുന്നതിനെ എതിർക്കുന്നില്ലെന്നും നടപടിക്രമം പാലിക്കണമെന്നും 407 സിആർപിസി പ്രകാരം സിബിഐ ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ കോടതിയിൽ പറഞ്ഞു. പ്രതിഭാഗം സമർപ്പിച്ച വിടുതൽഹർജി കേസ് പരിഗണിക്കുന്ന കോടതിക്കു മുമ്പാകെ സമർപ്പിക്കാനും സെഷൻസ് ജഡ്ജി നിർദേശിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഇരുഭാഗത്തിന്‍റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നതിനായി ഇന്നലെത്തേക്ക് മാറ്റിയിരുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായിരുന്നു. 28 മുതൽ 33 വരെയുള്ള പ്രതികൾക്കായി മൂന്ന് വിടുതൽഹർജികളാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.