പാർട്ടി ഓഫീസുകളും വീടുകളും കടകളും തകർത്തു
പാർട്ടി ഓഫീസുകളും വീടുകളും കടകളും തകർത്തു
Wednesday, February 20, 2019 1:30 AM IST
കാഞ്ഞങ്ങാട്: വെട്ടേറ്റു മരിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംസ്കാരത്തിനുശേഷം കല്യോട്ടും പെരിയയിലുമായി സിപിഎമ്മുകാരുടെ വീടുകൾക്കുനേരെ വ്യാപക അക്രമം. സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരന്‍റെ കല്യോട്ട് മാവുങ്കാലിലെ വീട് അക്രമികൾ പെട്രോളൊഴിച്ചു കത്തിക്കുകയും അടിച്ചുതകർക്കുകയും ചെയ്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഇന്‍റർലോക്ക് കട്ടകൾകൊണ്ട് തകർത്തു. വീട് കുത്തിത്തുറന്ന് ഫർണിച്ചറുകൾക്ക് തീയിട്ടു. വീടിന്‍റെ ജനൽച്ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തിട്ടുണ്ട്. വീട്ടുമുറ്റത്തെ കൃഷികളും വെട്ടിനശിപ്പിച്ചു. സംഭവസമയത്ത് ഭാര്യ മഞ്ജുവും മകൾ പതിമൂന്നുവയസുകാരി ദേവിയും തൊട്ടുപിന്നിലുള്ള പീതാംബരന്‍റെ സഹോദരൻ മധുവിന്‍റെ വീട്ടിലായിരുന്നു.

കൊലപാതകം നടന്ന കല്യോട്ട് കണ്ണാടിപ്പാറയിലെ സ്ഥലത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന സിപിഎം നേതാവ് എ. ഗംഗാധരന്‍റെ വീടും അക്രമികൾ അടിച്ചുതകർക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. പൂട്ടു തകർത്ത് വീടിനുള്ളിൽ കയറിയ സംഘം ഫർണിച്ചറുകൾ തീവച്ച് നശിപ്പിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിപ്പിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപ മോഷണം പോയതായി ഭാര്യ ഗീത പറഞ്ഞു. ഗംഗാധരന്‍റെ ട്രാക്‌ടറും തകർത്തനിലയിലാണ്. സംഭവം നടക്കുമ്പോൾ ഗീത സമീപത്തുള്ള ഗംഗാധരന്‍റെ സഹോദരൻ മധുവിന്‍റെ വീട്ടിലായിരുന്നു.

കല്യോട്ടെ വത്സരാജിന്‍റെ കടയ്ക്കും അക്രമികൾ തീയിട്ടിരുന്നു. തീപിടിത്തത്തിൽ കടയ്ക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. ഞായറാഴ്ച വൈകുന്നേരം അടിച്ചുതകർത്ത കല്യോട്ടെ എകെജി ക്ലബ് തിങ്കളാഴ്ച വൈകുന്നേരം വീണ്ടും അഗ്നിക്കിരയാക്കി. ക്ലബിന്‍റെ മുൻഭാഗം പൂർണമായും തകർത്തു. കാഞ്ഞങ്ങാട്ടുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഏച്ചിലടുക്കത്തെ സിപിഎം ഓഫീസും വെയ്റ്റിംഗ് ഷെഡും തകർത്തു. പീതാംബരന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗംഗാധരന്‍റെ ഫർണിച്ചർ ഷോപ്പും സജിയുടെ ഇന്‍റർലോക്ക് കടയും തീവയ്ക്കുകയും അടിച്ചുതകർക്കുകയും ചെയ്തു.


പെരിയ ടൗണിലെ സിപിഎം പ്രവർത്തകൻ ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള മിൽമ ഏജൻസി അടിച്ചുതകർത്തു. സമീപത്തെ സന്തോഷിന്‍റെ ഫ്രൂട്ട്സ് കടയും തകർത്തിട്ടുണ്ട്. പെരിയ ബസാറിലെ എകെജി ഭവൻ, ദിനേശ് ബീഡി പെരിയ ബ്രാഞ്ച് ഓഫീസ് എന്നിവ‍യും ആക്രമിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.