"കാലൻകോഴി'ക്കു കാവലാളായി രാജദുര
 കാലൻകോഴി ക്കു  കാവലാളായി രാജദുര
Wednesday, February 20, 2019 1:36 AM IST
മറയൂർ: മറയൂരിലെ ചന്ദനക്കാട്ടിൽ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്‍റെ പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ പരിസ്ഥിതി പ്രവർത്തകനും നാച്വറലിസ്റ്റുമായ രാജദുര ബോധവത്കരണം നടത്തി രക്ഷിച്ച "കാലൻ കോഴി' നാട്ടുകാർക്ക് പ്രിയപ്പെട്ടതായി. ഇപ്പോൾ വെളുത്ത് സുന്ദരനായ കാട്ടുമൂങ്ങയെ നേരിൽ കാണാനും കാമറയിൽ പകർത്താനും അന്യസംസ്ഥാനത്തുനിന്നുപോലും കേട്ടറിഞ്ഞ് നിരവധിപേരാണ് എത്തുന്നത്.

മലയാളത്തിലെ നാട്ടുഭാഷയിൽ "കാലൻ കോഴി'യെന്നൂം തമിഴിൽ "ചാവ് കുരുവി' എന്നും വിളിക്കുന്ന മൂങ്ങവർഗത്തിൽപ്പെട്ട സ്പോട്ട് ബീലിഡ് ഈഗിൾ ഒൗൾ പശ്ചിമഘട്ടത്തിന്‍റെ കിഴക്കൻ ചരിവും മഴനിഴൽ പ്രദേശവുമായ മറയൂരിലെ ഉൗരുവാസൽ ഭാഗത്താണ് ചേക്കേറിയത്. സന്ധ്യയുടെയും രാത്രിയുടെയും അവാസാനയാമങ്ങളിലാണ് ഇവ പ്രത്യക ശബ്ദത്തിൽ കൂവുന്നത്. ചാവ്കുരുവി കൂവിയാൽ പ്രദേശത്ത് കാലൻ എത്തിയിട്ടുണ്ടെ ന്നും രാത്രിയുടെ യാമങ്ങളിൽ ചാവ് കുരുവി കൂവിയാൽ നേരം പുലരുന്പോൾ മരണവാർത്ത കേൾക്കുമെന്നാണ് അന്ധവിശ്വാസം.


ചേക്കേറിയ മൂങ്ങയെ ഇല്ലാതാക്കാൻ പ്രദേശവാസികൾ തീരുമാനിച്ചതറിഞ്ഞാണ് മറയൂരിലെ കിറ്റ്സ് ടൂറിസം കോ - ഓർഡിനേറ്റർ കൂടിയായ രാജദുര എത്തി വളരെയധികം പരിസ്ഥിതി പ്രാധാന്യമുള്ള സ്പോട്ട് ബീൽഡ് ഈഗിൾ ഒൗൾ ആണെന്നും പരിസ്ഥിതിക്കും കർഷകർക്കും മൂങ്ങയെകൊണ്ട ുള്ള ഗുണങ്ങളും പറഞ്ഞ് മനസിലാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.