ഉത്രാളിക്കാവ് വെടിക്കെട്ട്: വിശദീകരണം തേടി
Thursday, February 21, 2019 1:14 AM IST
കൊച്ചി: ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു തൃശൂർ എഡിഎം അനുമതി നിഷേധിച്ചതിനെതിരേ വടക്കാഞ്ചേരി ദേശം കമ്മിറ്റി പ്രസിഡന്‍റ് ടി.ജി. അശോകൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി. 24, 26, 27 തീയതികളിലായാണ് പൂരം.

മുൻവർഷങ്ങളിൽ ഇതോടനുബന്ധിച്ചു വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചിരുന്നു. ഇത്തവണ വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിനു സമീപം കതിനയും മറ്റും സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നു ചൂണ്ടിക്കാട്ടി എഡിഎം അപേക്ഷ തള്ളി.


വെടിക്കെട്ട് നടത്തുന്നത് പെട്രോളിയം ആൻഡ് എക്സ്പ്ലോസീസ് സേഫ്ടി ഓർഗനൈസേഷന്‍റെ (പെസോ) ലൈസൻസുള്ള അംഗീകൃത വെടിക്കെട്ടുകാരാണ്. അടുത്തെങ്ങും വീടുകളില്ലാത്ത വിശാലമായ പാടത്താണ് വെടിക്കെട്ട് നടത്തുന്നത്. ഇവിടെ വെടിക്കെട്ടു പുര നിർമിക്കേണ്ട സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.