ഹർത്താലിൽ മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ല: കോടതി
ഹർത്താലിൽ മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ല: കോടതി
Thursday, February 21, 2019 1:14 AM IST
കൊച്ചി: രാജ്യത്ത് സ്വതന്ത്ര സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള വ്യക്തികളുടെ മൗലികാവകാശം ഹർത്താലിന്‍റെ മറവിൽ ആർക്കും തടയാനാവില്ലെന്നു ഹൈക്കോടതി. ശബരിമലയിലെ യുവതീ പ്രവേശനത്തെത്തുടർന്നു നടത്തിയ ഹർത്താലിലെ അനിഷ്ട സംഭവങ്ങളെത്തുടർന്നു കുന്നംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹർത്താൽ അനുകൂലികൾക്കു സ്വയം ജോലിയിൽനിന്നു വിട്ടുനിൽക്കാനും ഒപ്പമുള്ളവരെ ഇതിനു പ്രേരിപ്പിക്കാനും മാത്രമാണു കഴിയുകയെന്നു കോടതി ചൂണ്ടിക്കാട്ടി. മറിച്ചു നിയമം കൈയിലെടുത്തു വാഹനഗതാഗതം തടയാനും നിർബന്ധിച്ചു കടകൾ അടപ്പിക്കാനും സ്വാതന്ത്ര്യമില്ല. തൃശൂർ പെരുന്പിലാവ് സ്വദേശി ശങ്കരനാരായണൻ ഉൾപ്പെടെ 24 പ്രതികൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്.

ഹർത്താൽ ദിവസം പ്രതികൾ നിയമവിരുദ്ധമായി സംഘം ചേർന്നു റോഡ് തടഞ്ഞെന്നും കടകൾ അടപ്പിച്ചെന്നുമാണു പ്രതികൾക്കെതിരായ കേസ്. സംഘർഷ സാഹചര്യം ഒഴിവാക്കാനെത്തിയ തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും പോലീസ് പറയുന്നു. കേസിന്‍റെ വിവിധ സാഹചര്യങ്ങൾ കണക്കിലെടുത്തു പ്രതികൾക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പത്തു ദിവസത്തിനകം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരായി ചോദ്യംചെയ്യലിനു വിധേയരാകണം.


അറസ്റ്റ് ചെയ്താൽ കോടതിയിൽ ഹാജരാക്കി ഓരോ പ്രതിക്കും 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തു ജാമ്യം നൽകണം. പ്രതികൾ 15 ദിവസത്തിനകം 3,000 രൂപ വീതം മജിസ്ട്രേട്ട് കോടതിയിൽ കെട്ടിവയ്ക്കണം. മൂന്നു മാസത്തേക്ക് എല്ലാ ചൊവ്വാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.