പി.കെ. ശ്രീമതിയുടെ വിവാദ പ്രസംഗം: ഹൈക്കോടതിയിൽ ഹർജി
പി.കെ. ശ്രീമതിയുടെ  വിവാദ പ്രസംഗം: ഹൈക്കോടതിയിൽ  ഹർജി
Saturday, February 23, 2019 1:56 AM IST
കൊച്ചി : പി.കെ. ശ്രീമതി എംപിയുടെ വിവാദ പ്രസംഗത്തെത്തുടർന്നു നൽകിയ പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

തൃശൂർ സ്വദേശി ആർ.എം. രാജസിംഹ നൽകിയതാണു ഹർജി. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾ കുളത്തിൽ മുങ്ങിക്കുളിക്കണമെന്നു പറയുന്നത് പുരുഷന്മാർക്ക് സ്ത്രീ സൗന്ദര്യം ആസ്വദിക്കാനാണെന്ന് ശ്രീമതി പറഞ്ഞെന്നും ഇതു ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയാണെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ ഒന്പതിനു നടത്തിയ പരാമർശത്തിന്‍റെ പേരിൽ ഒക്ടോബർ 17 ന് പത്തനംതിട്ട എസ്ഐക്കു പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.