കേരളത്തിൽ നടപ്പാക്കുന്നത് വൻ വികസനം: മുഖ്യമന്ത്രി
കേരളത്തിൽ നടപ്പാക്കുന്നത് വൻ വികസനം: മുഖ്യമന്ത്രി
Saturday, February 23, 2019 1:56 AM IST
കാഞ്ഞങ്ങാട്: ആയിരം ദിവസങ്ങൾക്കുമുമ്പ് സ്വപ്നം കാണുവാൻപോലും കഴിയാതിരുന്ന വൻ വികസനങ്ങളാണു സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളസമൂഹം അസാധ്യമെന്നു കരുതിയ നിരവധി വികസനപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കി സംസ്ഥാനത്തെ വികസനമുന്നേറ്റത്തിലേക്ക് നയിക്കാൻ സർക്കാരിന്‍റെ ആയിരം ദിനങ്ങൾകൊണ്ട് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആയിരം ദിനാഘോഷത്തിന്‍റെ ജില്ലാതല പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് അലാമിപ്പള്ളി നഗരസഭ ബസ്‌സ്റ്റാൻഡ്, കെഎസ്ടിപി റോഡ് തുടങ്ങിയ ഇരുപതോളം പദ്ധതികളുടെ ഉദ്ഘാടനവും കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിന്‍റെ നിർമാണോദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ നിരവധി പ്രവർത്തനങ്ങളാണു സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബിയിലൂടെ ഫണ്ട് കണ്ടെത്തി ഇതിനകംതന്നെ 41,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. ദേശീയപാതാ വികസനം വളരെയധികം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചു. തീരദേശപാതയ്ക്കും മലയോര ഹൈവേയ്ക്കുംവേണ്ടി പതിനായിരം കോടി രൂപ സർക്കാർ മാറ്റിവച്ചു. ഇതു സമയബന്ധിതമായി പൂർത്തീകരിക്കും. കോവളം മുതൽ ബേക്കൽ വരെയുള്ള ദേശീയ ജലപാതയുടെ ആദ്യഘട്ടം അടുത്തവർഷം പൂർത്തീകരിക്കും.


ടൂറിസ്റ്റുകൾക്കും ചരക്ക് ഗതാഗതത്തിനും 600 കിലോമീറ്റർ ദൂരത്തിലുള്ള ഈ ജലപാത പ്രയോജനപ്പെടും. നിലവിലുള്ള റെയിൽപ്പാതയ്ക്കു സമാന്തരമായി കാസർഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് നാലു മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ നിർമിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഏറെക്കുറേ പൂർത്തീകരിക്കാനായി.

പ്രളയദുരന്തം ചില മേഖലകളിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സമീപഭാവിയിൽത്തന്നെ പദ്ധതി കേരളത്തിനു സമർപ്പിക്കാൻ സാധിക്കും. നേരത്തേയുള്ളതും പ്രളയദുരന്തത്തിന്‍റെ പാഠങ്ങൾ ഉൾക്കൊണ്ടു തകർന്നവയെ ഇനി തകർക്കാനാവാത്തനിലയിൽ പുനർനിർമിച്ച് നവകേരള സൃഷ്ടിക്കായി സമൂഹം കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരാശാബോധത്തിലകപ്പെട്ട സാമൂഹികാന്തരീക്ഷം മാറ്റി പൊതുസമൂഹത്തിനു പ്രതീക്ഷകൾ നൽകാനും നവകേരള സൃഷ്ടിക്കായി നിരവധി സ്വപ്നപദ്ധതികൾ നടപ്പാക്കാനും സംസ്ഥാനസർക്കാരിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എംപി, ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. എംഎൽഎമാരായ കെ.കുഞ്ഞിരാമൻ, എം. രാജഗോപാലൻ, ജില്ലാ കളക്ടർ ഡി. സജിത്ത് ബാബു എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.