ഏകീകൃത മിന്നൽ പരിശോധന: എല്ലാ ഡിപ്പോകളിലും ക്രമക്കേട്
Saturday, February 23, 2019 2:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായാണു വനംവകുപ്പിന്‍റെ മുഴുവൻ ഡിപ്പോകളിലും വിജിലൻസ് ഒരേസമയം മിന്നൽ പരിശോധന നടത്തുന്നത്. കൊല്ലം ആര്യങ്കാവ് ഡിപ്പോയിൽ 29,660 രൂപ കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. ഡിപ്പോ ഓഫീസർ, ക്ലാർക്ക്, വാച്ചർ തുടങ്ങിയവർ ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും വിജിലൻസ് കണ്ടെത്തി. കോട്ടയം വെട്ടിക്കാട്ടുമുക്ക് ഡിപ്പോയിൽ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായില്ല. കൊല്ലം അച്ചൻകോവിൽ ഡിപ്പോയിൽ ലേലം ചെയ്ത ശേഷം ഡിപ്പോയിൽ നിന്നു മാറ്റാത്ത 151 ലോട്ട് തടികണ്ടെത്തി .

കോട്ടയം പാറമ്പുഴ ഡിപ്പോയിൽ 2013 മുതലുള്ള ഈറ്റ കെട്ടിക്കിടന്ന് നശിച്ചതായും അവ ലേലം ചെയ്തു വിൽക്കുന്നതിന് യാതൊരു നടപടിയും വനം വകുപ്പ് സ്വീകരിച്ചില്ലെന്നും കണ്ടെത്തി. തലക്കോട് ഡിപ്പോയിൽ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയ തടിയുടെ അളവ് യഥാർഥ തടിയേക്കാൾ കുറവാണെന്നും കണ്ടെത്തി.

മലപ്പുറം അരുവാക്കോട് ഡിപ്പോയിൽ രജിസ്റ്ററിൽ രേഖപ്പെടുത്താതെ തടികൾ സൂക്ഷിക്കുന്നുണ്ട്. നിശ്ചിത കാലാവധിക്കു ശേഷവും 36 ലോട്ട് തടികൾ ഡിപ്പോയിൽ അനധികൃതമായി സൂക്ഷിക്കുന്നതായും കണ്ടെത്തി. ഒരേ ആൾതന്നെ സ്ഥിരം ലേലം കൊള്ളുന്നുണ്ട്.


നെടുങ്കയം ഡിപ്പോയിൽ 14 ലോഡ് തടികൾ നിശ്ചിത കാലാവധിക്ക് ശേഷവും കണ്ടെത്തി. തറ വാടക ഈടാക്കാതെ തടി വിട്ടുകൊടുത്തു. ഏഴു ലോട്ട് തടികൾ സ്റ്റാർട്ടിംഗ് പ്രൈസിനേക്കാൾ കുറഞ്ഞ തുക നിശ്ചയിച്ച് ലേലം ഉറപ്പിച്ചു. വയനാട് ബാവലി ഡിപ്പോയിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസറും ക്ലാർക്കും ഹാജരായിട്ടില്ല. ആറു ലോട്ട് തടികൾ ലേലം ചെയ്ത തുക ലേലം കൊണ്ടവർ മുഴുവനായി അടച്ചിട്ടില്ല.

കുപ്പാടി ഡിപ്പോയിൽ ലേലം കൊണ്ടവർ മുഴുവൻ തുകയും കാലാവധിക്കുള്ളിൽ അടച്ചു തീർത്തിട്ടില്ലെന്നും നിശ്ചിത കാലാവധിക്കുശേഷം ഡിപ്പോയിൽ സൂക്ഷിക്കുന്ന തടികൾക്ക് തറ വാടക പിരിക്കുന്നില്ലെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസറും മറ്റ് മൂന്നു ഉദ്യോഗസ്ഥരും ഹാജരായിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.