ഉദ്യോഗസ്ഥ- ഇടനില ലോബി കോടികൾ തട്ടുന്നു; വനം-തടി ഡിപ്പോകളിൽ വൻ ക്രമക്കേട് കണ്ടെത്തി
ഉദ്യോഗസ്ഥ- ഇടനില ലോബി കോടികൾ തട്ടുന്നു; വനം-തടി ഡിപ്പോകളിൽ 
വൻ ക്രമക്കേട് കണ്ടെത്തി
Saturday, February 23, 2019 2:11 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വനം വകുപ്പിന്‍റെ തടി- ചന്ദന ഡിപ്പോകളിൽ ഓപ്പറേഷൻ ബഗീര എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി.

ചില്ലറ വില്പന ഡിപ്പോകളിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്ഥിരമായി കച്ചവടക്കാർ തടി ലേലം കൊള്ളുന്നതായി കണ്ടെത്തി. ഇവരിൽ പലരും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ബേനാമികളാണ്. ഇപ്രകാരം ലേലം കൊള്ളുന്ന തടികൾ ഡിപ്പോകളിൽ സൂക്ഷിച്ച് സാധാരണക്കാർ വരുമ്പോൾ ഉടൻ ലേലം ഇല്ലായെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു മറിച്ചുവിൽക്കുകയാണു പതിവ്. വനത്തിൽ നിന്നെത്തുന്ന തടി യന്ത്രങ്ങൾ ഉപയോഗിച്ച് അട്ടിയിട്ടശേഷം ആനയെക്കൊണ്ടും ആളെക്കൊണ്ടും പിടിപ്പിച്ചതായി കാണിച്ചു വൻ തുകകൾ വെട്ടിക്കുന്നു. കേടു വരാത്ത തടികൾ കേടുവന്നതിന്‍റെ കൂട്ടത്തിൽ ഉൾപ്പെടുത്തി വൻ തുക വനംവകുപ്പ് ഉദ്യോഗസ്ഥർ വാങ്ങുന്നു.

ഇ-ലേലം വഴി നടക്കുന്ന തടി വിൽപനയിൽ ഓരോ ലോട്ടിന്‍റെയും സ്റ്റാർട്ടിംഗ് പ്രൈസും റിസർവ് പ്രൈസും ഉദ്യോഗസ്ഥർ ഇടനിലക്കാർക്കു ചോർത്തിക്കൊടുത്തു സർക്കാരിനു വൻ നഷ്ടം ഉണ്ടാക്കുന്നു.


ലേലത്തിൽ പങ്കെടുക്കുന്നവർ വിളിക്കുന്ന തുക റിസർവ് പ്രൈസിന്‍റെ അഞ്ചു ശതമാനം മുതൽ ഏഴു ശതമാനം വരെ വ്യത്യാസമുള്ളതാണെങ്കിൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനത്തിനു വിടുന്ന സബ്ജക്ട് ടു അപ്രൂവ് രീതി പിന്തുടരുക വഴി ഉദ്യോഗസ്ഥർ വൻ തുക കൈപ്പറ്റി ലേലം ഉറപ്പിക്കുന്നു. ഇതുവഴി സർക്കാരിന് വൻ തുക നഷ്ടം ഉണ്ടാക്കുന്നതായും വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിനു വിവരം ലഭിച്ചിരുന്നു.

മിക്ക ഡിപ്പോകളിലും ലോട്ട് രജിസ്റ്ററിൽ രേഖപ്പെടുത്തിയ രീതിയിലല്ല തടികൾ ക്ലാസിഫൈ ചെയ്തു സൂക്ഷിക്കുന്നത്. തറവാടകയായി പിരിച്ച തുക സർക്കാരിലേക്ക് അടയ്ക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. ചില്ലറ വിൽപ്പനയ്ക്കുള്ള വില നിശ്ചയിക്കേണ്ട മൂന്നു പേരടങ്ങുന്ന കമ്മിറ്റിയിലെ അംഗങ്ങൾ ഡിപ്പോയിൽ സന്ദർശനം നടത്താതെ തന്നെ വില നിശ്ചയിച്ചു നൽകുകയാണു പതിവ്. ഡിപ്പോകളിൽ നിന്നു തടികൾ ലേലം കൊള്ളുസ്ഥിരം കച്ചവടക്കാരുടെ വിവരവും വിജിലൻസ് ശേഖരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.