കല്ലിലെ ഖാദി ഉത്തരവ് മാറാത്ത കല്ലുപോലെ
Sunday, February 24, 2019 1:01 AM IST
തൃശൂർ: ചർക്കയുടെ മുമ്പിലിരുന്ന മോഹൻലാലിനെതിരേ നിയമയുദ്ധത്തിനു തയാറെടുക്കുന്ന ഖാദി ബോർഡ് ചെയർമാൻ ശോഭന ജോർജ് ഖാദിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കല്ലായ സംഭവം കണ്ടിട്ടുണ്ടാകില്ല. ഖാദി വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് 2009ൽ ഇറക്കിയ ഉത്തരവാണ് തൃശൂർ കളക്ടറേറ്റിനുമുമ്പാൽ കല്ലിൽ കൊത്തിവച്ചിരിക്കുന്നത്.

കൈത്തറി, ഖാദി പ്രചാരണാർഥം എല്ലാ കേരളീയരും വാരാന്ത്യങ്ങളിൽ പരമ്പരാഗത കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നതാണ് ഉത്തരവ്. 2009 ജൂലൈ 20ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് എല്ലാവരും വായിക്കാനും നടപ്പാക്കാനും വേണ്ടിയാണ് കല്ലിൽ കൊത്തിവച്ചത്. എന്നാൽ ഉത്തരവും"കല്ലായി’ മാത്രം ശേഷിച്ചു. ആരും ഉത്തരവ് അനുസരിക്കുന്നില്ല.

2007ൽ കേരള സമൂഹത്തോടായി സർക്കാർ ഒരു അഭ്യർഥന നടത്തി - ആഴ്ചയിൽ ഒരു ദിവസമെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ ധരിക്കണം. മിക്ക ഉദ്യോഗസ്ഥരും അവസരത്തിനൊത്തുയർന്നു. വിദ്യാലയങ്ങളിലും കൈത്തറി, ഖാദി യൂണിഫോം ധരിക്കണമെന്നും നിർദേശിച്ചു. എന്നാൽ അഭ്യർഥന കൊണ്ടുമാത്രം കൈത്തറി പ്രസ്ഥാനം ഉദ്ദേശിച്ചത്ര വളർന്നില്ല. അതിനാലാണ് സർക്കാർ ഉത്തരവായി ഇറക്കുന്നതെന്നു കല്ലിൽ കൊത്തിവച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ആണ്‍, പെണ്‍, ശിശു വ്യത്യാസമില്ലാതെ മുഴുവൻ കേരളീയരും വാരാന്ത്യങ്ങളിലെങ്കിലും കൈത്തറി, ഖാദി വസ്ത്രങ്ങൾ (മുണ്ട്, സാരി, മറ്റു പരമ്പരാഗത വേഷം) ധരിക്കുമെന്നു സ്വയം പ്രതിജ്ഞയെടുക്കണമെന്നാണ് ഉത്തരവ്. വീട്ടിൽ സദാ കൈത്തറിയോ ഖാദിയോ മാത്രമേ ധരിക്കൂവെന്നു തീരുമാനിക്കണമെന്നും പറയുന്നു.


2009ൽ ഉത്തരവിറങ്ങി കുറച്ചുനാൾ സർക്കാർ ഉദ്യോഗസ്ഥർ ഖാദി വസ്ത്രം ധരിച്ചെങ്കിലും പിന്നീട് അതൊക്കെ മറന്നു. മന്ത്രിമാർ പോലും ഉത്തരവ് പാലിക്കാറില്ല. തൃശൂർ കളക്ടറേറ്റിന്‍റെ മുമ്പിൽ നോക്കുകുത്തിപോലെയുള്ള ഈ കല്ലെടുത്തു മാറ്റാൻ ചില ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും കളക്ടർമാർ അനുവദിച്ചില്ല. ഇത്തരത്തിൽ എല്ലാ കളക്ടറേറ്റുകളിലും ഉത്തരവ് പ്രദർശിപ്പിക്കുകയും നടപ്പാക്കുകയും വേണമെന്ന് അന്നു നിർദേശം നൽകിയിരുന്നു. അതനുസരിച്ചാണ് തൃശൂരിൽ കല്ലിൽതന്നെ ഉത്തരവ് കൊത്തിവയ്ക്കാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.