വനാവകാശ നിയമം: മാനുഷിക പരിഗണനയോടെ അടിയന്തര നടപടി വേണമെന്നു രമേശ് ചെന്നിത്തല
വനാവകാശ നിയമം: മാനുഷിക പരിഗണനയോടെ  അടിയന്തര നടപടി വേണമെന്നു രമേശ് ചെന്നിത്തല
Sunday, February 24, 2019 1:11 AM IST
തിരുവനന്തപുരം: വനാവകാശ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കാത്ത ആദിവാസികളെ കൂട്ടത്തോടെ വനത്തിൽനിന്നു പുറത്താക്കാനുള്ള സുപ്രീംകോടതി ഉത്തരവു സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തലമുറകളായി വനത്തിൽ കഴിയുന്ന ആദിവാസികളെ പുറത്താക്കുന്നതു ക്രൂരമാണ്. ദേശീയ തലത്തിൽ 11 ലക്ഷത്തിലേറെ ആദിവാസികളാണ് വനത്തിൽ നിന്ന് പുറത്താക്കപ്പെടുക. കേരളത്തിൽ ആയിരക്കണക്കിന് ആദിവാസികളെ ഇതു ബാധിക്കും.


താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്ത ഇവരെ കൂട്ടത്തോടെ പുറത്താക്കിയാൽ അതു വലിയ സാമൂഹിക ദുരന്തമായിരിക്കും ഉണ്ടാക്കുക. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ വേണ്ട വിധം കേസ് നടത്തിയില്ല. ഉദ്യോഗസ്ഥരാകട്ടെ കാരുണ്യപൂർവമല്ല ആദിവാസികളുടെ കാര്യം പരിഗണിച്ചത്. നിസാര കാരണങ്ങൾ പറഞ്ഞാണ് നിരക്ഷരരായ ആദിവാസികളുടെ അപേക്ഷകൾ നിരസിച്ചത്. വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സംസ്ഥാനത്തെ ഇടതു സർക്കാരിനു വീഴ്ച സംഭവിച്ചതായും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.