തിരുവനന്തപുരം: കാസർഗോഡ് ഇരട്ടക്കൊലപാതകക്കേസ് സിബിഐക്കു വിടണം എന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ, സമാധാനപരമായി നടത്തിയ സമരത്തിനു നേരേ ജലപീരങ്കി പ്രയോഗം നടത്തിയതായി ആരോപിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമാപിച്ചു. തിരുവനന്തപുരം പാർലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസ് ഉദ്ഘാടനം ചെയ്തു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നു വിനോദ് യേശുദാസ് പറഞ്ഞു. ഷിബു വർക്കല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.എം. ബാലു, ജി. ലീന, എൻ.എസ്. നുസൂർ, തിരുവല്ലം പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ലാൽ റോഷ്, ഷജീർ, നജീബ്, വിനോദ് കോട്ടുകാൽ, രജീന്ദ്രൻ, സി.പി. അരുണ്‍, മഹേഷ് ചന്ദ്രൻ, രാജീവ്, എസ്.പി. അരുണ്‍, ഷെഫീക്, ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.