സിപിഎം നേതാക്കളുടെ സന്ദർശനം; രോഷത്തോടെ നാട്ടുകാർ
സിപിഎം നേതാക്കളുടെ സന്ദർശനം; രോഷത്തോടെ നാട്ടുകാർ
Sunday, February 24, 2019 1:38 AM IST
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടുണ്ടായ കൊലപാതകങ്ങളെ തുടർന്ന് അതിക്രമത്തിനിരയായ സിപിഎം പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനെത്തിയ സിപിഎം നേതാക്കൾക്കുനേരേ നാട്ടുകാരുടെ കടുത്ത രോഷപ്രകടനം. ഇന്നലെ രാവിലെ ഒൻപതോടെയാണ് പി. കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ എംഎൽഎമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാലൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ തുടങ്ങിയവർ കല്യോട്ടെത്തിയത്. അറസ്റ്റിലായ പീതാംബരൻ, ഗംഗാധരൻ തുടങ്ങിയവരുടെ വീടും സ്ഥാപനങ്ങളും സന്ദർശിച്ച് കല്യോട്ട് എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ തീവ്രമായ രോഷപ്രകടനം നടത്തിയത്.


“ എന്തിനാണ് നീ വന്നത്....., ഞങ്ങളുടെ ബാക്കിയുള്ള ആൺമക്കളെക്കൂടി കൊല്ലാനാണോ, കൊലപാതകീ... കുഞ്ഞിരാമാ.. വേഗം ഇവിടെനിന്നു പോയ്ക്കോ, ഇനി ഇങ്ങോട്ട് ആരെയും കണ്ടുപോകരുത്’’ എന്നിങ്ങനെ ആക്രോശിക്കുകയായിരുന്നു സ്ത്രീകൾ ഉൾപ്പെടെയുള്ളവർ.
കോൺഗ്രസ് നേതാക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ബേക്കൽ സിഐ വിശ്വംഭരന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം സിപിഎം നേതാക്കളെ മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.