യുഡിഎഫ് സ്ഥാനാർഥികൾ
Sunday, March 17, 2019 1:44 AM IST
തിരിച്ചുപിടിക്കാൻ സുധാകരൻ (കണ്ണൂർ)


കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി യുഡിഎഫിന് ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെ. സുധാകരൻ. കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റു തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന കെ. സുധാകരനിതു ലോക്സഭയിലേക്ക് മൂന്നാമങ്കം. നിയമസഭാംഗമായിരിക്കെയാണ് 2009ൽ ആദ്യമായി കണ്ണൂരിൽനിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

എ.കെ. ആന്‍റണി മന്ത്രിസഭയിൽ വനം-സ്പോർട്സ് മന്ത്രിയായിരുന്നു. 1996, 2001, 2006 വർഷങ്ങളിൽ കണ്ണൂരിൽനിന്ന് നിയമസഭാംഗമായി. 2009ൽ ലോക്സഭാംഗമായി. 1992ൽ എടക്കാട് മണ്ഡലത്തിൽനിന്നു കോടതിവിധിയിലൂടെയും നിയമസഭയിലെത്തി. എടക്കാട്ടും തലശേരിയിലും ഉദുമയിലും ഓരോ തവണ മത്സരിച്ച് തോറ്റു.

ദീർഘകാലം എഐസിസി അംഗമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി, കണ്ണൂർ ഡിസിസി പ്രസിഡന്‍റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, പരിയാരം മെഡിക്കൽ കോളജ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ‌1948 കണ്ണൂർ ജില്ലയിലെ എടക്കാടിനടുത്ത് നടാലിൽ രാമുണ്ണിയുടെയും മാധവിയുടെയും മകനായി ജനിച്ചു. തലശേരി ഗവ. ബ്രണ്ണൻ കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. എൽഎൽബിയും പൂർത്തിയാക്കി. ഭാര്യ: സ്മിത. മക്കൾ: സംജോഗ്, സൗരഭ്.


അതിഥിയായി വന്ന് അരുമയായി എം.കെ. രാഘവൻ (കോഴിക്കോട്)


കണ്ണൂർ പയ്യന്നൂരിലെ കുഞ്ഞിമംഗലത്തുനിന്ന് 2009ൽ അതിഥിയായി കോഴിക്കൊട്ടെത്തി എംപിയെന്ന നിലയിൽ പത്ത് വർഷത്തെ പ്രവർത്തനംകൊണ്ട് നാടിന്‍റെ അരുമയായി മാറിയ വ്യക്തിത്വമാണ് എം.കെ. രാഘവൻ എന്ന നാട്ടുകാരുടെ സ്വന്തം എംകെആർ.

അറുപത്തിയേഴാമത് ജന്മദിനത്തിന്‍റെ രണ്ടാംനാളിലാണ് ഇത്തവണത്തെ വോട്ടടുപ്പ്.
രാഷ്‌ട്രീയത്തിനപ്പുറം വിജയിച്ചുകയറാനാവുന്ന വ്യക്തിഗത വോട്ടുകള്‍ രാഘവനു ലഭിക്കാറുണ്ട്. ആദ്യം മത്സരിച്ച 2009ൽ 838 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ 2014ല്‍ അത് 16,883 വോട്ടായി ഉയർന്നു.

ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് കോഴിക്കോടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൂടുതൽ പിന്തുണച്ച മണ്ഡലമാണിത്. 13 തവണ യുഡിഎഫ് വിജയിച്ചപ്പോള്‍ നാല് തവണ മാത്രമാണ് മറ്റ് കക്ഷികള്‍ക്ക് വിജയിക്കാനായത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി, കേന്ദ്ര മാനവവിഭവശേഷി സ്റ്റാൻഡിംഗ് കമ്മിറ്റി, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി, ജോയിന്‍റ് കമ്മിറ്റി ഓഫ് ഓഫീസസ് ഓഫ് പ്രോഫിറ്റ് തുടങ്ങിയ കമ്മിറ്റികളിൽ അംഗമായിരുന്നു.

പകരം വീട്ടാൻ ഡീൻ (ഇടുക്കി)



തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായ ഡീൻ കുര്യാക്കോസ് രണ്ടാം വട്ടമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജനവിധി തേടുന്നത്.

1988-89ൽ തൊടുപുഴ ന്യൂമാൻ കോളജ് കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണ് ഡീൻ രാഷ്‌ട്രീയത്തിലേക്കു കടന്നുവരുന്നത്. പിന്നീട് എംജി യൂണിവഴ്സിറ്റി യൂണിയൻ കൗണ്‍സിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കൗണ്‍സിലർ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജിൽനിന്നു ബിഎസ്‌സി (ഫിസിക്സ്) ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്ന് എൽഎൽബിയും നേടിയ ഡീൻ എംഎ ഹ്യൂമൻ റൈറ്റ്സ് ആൻഡ് പൊളിറ്റിക്സിൽ എംജി യൂണിവഴ്സിറ്റിയിൽനിന്ന് ഒന്നാം റാങ്കും കരസ്ഥമാക്കി.

കേന്ദ്ര സർവകലാശാലയിൽ ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ പിഎച്ച്ഡി ചെയ്തുവരികയാണ്. എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ കുളപ്പുറം ഏനാനിക്കൽ അഡ്വ. എ.എം. കുര്യാക്കോസ് -റോസമ്മ ദന്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകനാണ്. മണലൂർ മുൻ എംഎൽഎ എം.കെ. പോൾസന്‍റെ മകൾ ഡോ. നീതയാണ് ഭാര്യ (താലൂക്ക് ആശുപത്രി തൊടുപുഴ).


കൺവീനർ തന്നെ പോരാളി (ചാലക്കുടി)


നടൻ ഇന്നസെന്‍റിൽനിന്നു ചാലക്കുടി മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫിനായി മുന്നണി കൺവീനർ ബെന്നി ബഹനാൻ രംഗത്തിറങ്ങും. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ്. 1982 ൽ പിറവം മണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയ ബെന്നി 2011 ൽ തൃക്കാക്കര മണ്ഡലത്തിൽനിന്നു വീണ്ടും എംഎൽഎയായി. 2004 ൽ ഇടുക്കിയിൽനിന്നു ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പതിനേഴു വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. 1996 മുതൽ എഐസിസി അംഗം. നിലവിൽ യുഡിഎഫ് കണ്‍വീനർ. കെഎസ് യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി നിർവാഹക സമിതിയംഗം, തൃശൂർ ഡിസിസി പ്രസിഡന്‍റ്, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മാനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലാ സെനറ്റ് അംഗമായിരുന്നു. പെരുന്പാവൂർ വെങ്ങോല സ്വദേശി ഒ. തോമസിന്‍റെയും ചിന്നമ്മ തോമസിന്‍റെയും മകൻ. ഭാര്യ: ഷേർളി. മക്കൾ: വേണു തോമസ്, വീണ തോമസ്.

കോട്ട കാക്കാൻ തോമസ് ചാഴികാടൻ (കോട്ടയം)


നാലു തവണ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച തോമസ് ചാഴികാടനാണു കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. ചാർട്ടേഡ് അക്കൗണ്ടന്‍റായി ന്യൂ ബാങ്ക് ഓഫ് ഇന്ത്യ (പഞ്ചാബ് നാഷണൽ ബാങ്ക്)യുടെ തിരുവനന്തപുരം ശാഖയിൽ മാനേജരായിരിക്കെയാണ് രാഷ്‌ട്രീയരംഗത്തെത്തുന്നത്.

1991ൽ ഏറ്റുമാനൂരിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥിയായിരുന്ന സഹോദരൻ ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ചതിനെത്തുടർന്നാണു തോമസ് ചാഴികാടൻ സ്ഥാനാർഥിയാകുന്നത്.

എംജി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കാർഷിക സർവകലാശാല ജനറൽ കൗണ്‍സിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരളാ ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് വർക്കേഴ്സ് വെൽഫയർഫണ്ട് ബോർഡ് ചെയർമാനായിരുന്നു. കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറിയും ഉന്നതാധികാര സമിതി അംഗവുമാണ്.

വെളിയന്നൂർ ചാഴികാട്ട് തൊമ്മൻ സിറിയക് - ഏലിയാമ്മ ദന്പതികളുടെ മൂന്നാമത്തെ മകനാണ്. അരീക്കര സെന്‍റ് റോക്കീസ്, വെളിയന്നൂർ വന്ദേമാതരം, ഉഴവൂർ ഒഎൽഎൽ സ്കൂളുകളിലും ഉഴവൂർ സെന്‍റ് സ്റ്റീഫൻസ്, കുറവിലങ്ങാട് ദേവമാതാ കോളജിലുമായിരുന്നു വിദ്യാഭ്യാസം.


ഹാട്രിക് തേടി ആന്‍റോ ആന്‍റണി (പത്തനംതിട്ട)


പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും ആന്‍റോ ആന്‍റണി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. 2009ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ ആദ്യ ജയം ആന്‍റോയ്ക്കായിരുന്നു. 2014ലും ആവര്‍ത്തിച്ചു. മൂന്നാം വിജയം തേടിയുള്ള പുറപ്പാടിലാണ് അദ്ദേഹം.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിയാണ് ആന്‍റോ.

പത്തനംതിട്ടയിലെ കന്നി അങ്കത്തില്‍ സിപിഎമ്മിലെ കെ. അനന്തഗോപനെ 1,12,206 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2014ല്‍ കോണ്‍ഗ്രസുകാരനായിരുന്ന പീലിപ്പോസ് തോമസ് സിപിഎം സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 56,191 വോട്ടായി കുറഞ്ഞു.

1957 മേയ് ഒന്നിനാണ് ജനനം. പാല സെന്‍റ് തോമസ് കോളജ്, രാജഗിരി കോളജ്, തിരുവനന്തപുരം ലോ അക്കാഡമി എന്നിവിടങ്ങളില്‍ പഠനം. കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ രംഗത്ത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വങ്ങള്‍ വഹിച്ചു. കെപിപിസി ട്രഷറാര്‍, കോട്ടയം ഡിസിസി പ്രസിഡന്‍റ്, എംജി, കേരള സര്‍വകലാശാലകളുടെ സെനറ്റംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഗ്രേസ് ആന്‍റോ. രണ്ട് മക്കള്‍.


നാലാമങ്കം കുറിച്ചു പ്രേമചന്ദ്രൻ (കൊല്ലം)


ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തു നാലാമങ്കം കുറിക്കുകയാണ് ആർഎസ്പിയിലെ എൻ.കെ. പ്രേമചന്ദ്രൻ. ആർഎസ്പിയുടെ ജനകീയ മുഖമായി മാറിയ എൻ.കെ. പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളതു സിപിഎമ്മിലെ കെ.എൻ. ബാലഗോപാലിനെയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ 1996ൽ കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ആദ്യ ജയം. മുൻ കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിനെ 78,370 വോട്ടുകൾക്കാണു പ്രേമചന്ദ്രൻ അട്ടിമറിച്ചത്.


1998ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ കെ.സി. രാജനെ 71,762 വോട്ടിനു പരാജയപ്പെടുത്തി. പിന്നീട്, കൊല്ലം സീറ്റ് സിപിഎം പിടിച്ചെടുത്തു. പ്രേമചന്ദ്രൻ രാജ്യസഭാംഗമായി. 2006ൽ ചവറയിൽ ആർഎസ്പി- ബിയിലെ ഷിബു ബേബിജോണിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2011 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. 2011ൽ ഷിബു ബേബിജോണിനോടു ചവറയിൽ പരാജയപ്പെട്ടു. പിന്നീട് ആർഎസ്പികളുടെ ലയന ശേഷം ഇടതുമുന്നണി വിട്ടു യുഡിഎഫിന്‍റെ ഭാഗമായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പിക്കു ലഭിച്ച ഏക സീറ്റിൽ ചൂടേറിയ പോരാട്ടത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ 37,649 വോട്ടിനു പരാജയപ്പെടുത്തി.

ആത്മവിശ്വാസത്തോടെ ശശി തരൂർ (തിരുവനന്തപുരം)


തിരുവനന്തപുരം: ഹാട്രിക് വിജയം ലക്ഷ്യമിട്ടാണു ഡോ.ശശി തരൂർ തിരുവനന്തപുരത്തു മത്സരിക്കാനൊരുങ്ങുന്നത്. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്പു തന്നെ തരൂർ പ്രചാരണരംഗത്തു സജീവമായി.

2009ൽ കന്നിയങ്കത്തിനിറങ്ങിയ ശശി തരൂരിനെ മണ്ഡലം ഇരുകൈയും നീട്ടി സ്വീകരിച്ചു. സിപിഐയിലെ ആർ. രാമചന്ദ്രൻ നായരെ ഒരു ലക്ഷത്തോളം വോട്ടിനു പരാജയപ്പെടുത്തിയാണ് തരൂർ കോണ്‍ഗ്രസിനു മണ്ഡലം തിരികെ പിടിച്ചു നൽകിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടുത്ത ത്രികോണ മത്സരം നേരിട്ട തരൂർ 15,470 വോട്ടിന് ബിജെപിയിലെ ഒ. രാജഗോപാലിനെ മറികടക്കുകയായിരുന്നു. രാജ്യമെങ്ങും ആഞ്ഞുവീശിയ കോണ്‍ഗ്രസ് വിരുദ്ധ, ബിജെപി അനുകൂല തരംഗത്തിൽ തിരുവനന്തപുരവും ആടിയുലഞ്ഞെങ്കിലും മണ്ഡലം പിടിച്ചുനിർത്താൻ തരൂരിനു സാധിച്ചു. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെയും തരൂരിനു പ്രതിരോധിക്കേണ്ടിയിരുന്നു. സിപിഐ സ്ഥാനാർഥി ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഹാട്രിക് വിജയത്തിനു ശശി തരൂരും കേരളത്തിൽനിന്നു ലോക്സഭയിലേക്കു തിരുവനന്തപുരം വഴി അക്കൗണ്ട് തുറക്കാൻ ഗവർണർ സ്ഥാനം ഉപേക്ഷിച്ചു കുമ്മനം രാജശേഖരനും കഴിഞ്ഞ തവണത്തെ മൂന്നാം സ്ഥാനത്തിന്‍റെ നാണക്കേട് പഴങ്കഥയാക്കാൻ മുതിർന്ന നേതാവായ സി. ദിവാകരനും രംഗത്തിറങ്ങിയതോടെ തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നതു കടുത്ത രാഷ്‌ട്രീയ പോരാട്ടത്തിനാണ്.

പോരിനു ഡിസിസി സാരഥി (പാലക്കാട്)



പാലക്കാട്: ഷൊർണൂർ ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ 1983ൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റായാണ് വി.കെ. ശ്രീകണ്ഠന്‍റെ രാ‌‌ഷ‌്ട്രീയ പ്രവേശം. 1986ൽ ഒറ്റപ്പാലം താലൂക്ക് സെക്രട്ടറിയായി. 1988ൽ താലൂക്ക് പ്രസിഡന്‍റും 1990ൽ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയും 1993ൽ സംസ്ഥാന വൈസ് പ്രസിഡന്‍റുമായി. 2000ൽ ഷൊർണൂർ മുനിസിപ്പൽ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2003ൽ യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 2005ലും ഷൊർണൂർ നഗരസഭാ കൗണ്‍സിലറായി. കെപിസിസി എക്സിക്യൂട്ടീവ് മെമ്പറായി 2006ൽ തെരഞ്ഞെടുക്കപ്പെട്ടു. 2010ൽ ഷൊർണൂർ മുനിസിപ്പൽ ചെയർമാനായി. 2011ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. 2012ൽ കെപിസിസി സെക്രട്ടറി, 2013ൽ കാലിക്കട്ട് സർവകലാശാല സെനറ്റ് മെമ്പർ തുടങ്ങി. പ്രവർത്തിച്ചു. ഷൊർണൂർ കൃഷ്ണനിവാസിൽ കൊച്ചുകൃഷ്ണൻ നായരുടെയും കാർത്ത്യായനിയുടെയും മകനാണ്. മുൻ വനിതാ കമ്മീഷൻ അംഗവും എഐസി സി മെമ്പറുമായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.

തൃശൂർ വീണ്ടെടുക്കാൻ ടി.എൻ. പ്രതാപൻ


തളിക്കുളം തോട്ടുങ്ങൽ നാരായണന്‍റെയും കാളിക്കുട്ടിയുടേയും മകൻ. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക ശ്രീനാരായണ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്കൂൾ വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്‌ട്രീയത്തിലെത്തി.
കെഎസ്‌യു ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കെപിസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ്, കാലിക്കട്ട് സർവകലാശാല സെനറ്റ് അംഗം, കേരള കലാമണ്ഡലം നിർവാഹക സമിതി അംഗം, വൈൽഡ് ലൈഫ് ഉപദേശക ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2001, 2006 തെരഞ്ഞെടുപ്പുകളിൽ നാട്ടികയിൽനിന്നും 2011ൽ കൊടുങ്ങല്ലൂരിൽനിന്നും വിജയിച്ചു നിയമസഭയിലെത്തി. 2006-11 കാലഘട്ടത്തിൽ കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ചീഫ് വിപ്പായിരുന്നു. നിലവിൽ തൃശൂർ ഡിസിസി പ്രസിഡന്‍റായ പ്രതാപൻ ഓൾ ഇന്ത്യ ഫിഷർമെൻ കോണ്‍ഗ്രസ് ദേശീയ ചെയർമാൻ, കെപിസിസി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി അംഗം, എഐസിസി അംഗം, കെപിസിസി അംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.

രാഹുൽ കണ്ടെത്തിയ താരം (ആലത്തൂർ) രമ്യഹരിദാസ്‌


കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റാണു രമ്യഹരിദാസ്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്‍റ് ഹണ്ടിന് ശേഷമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്‍റെയും രാധയുടെയും മകളുടെ കഴിവ് എല്ലാവരും ശ്രദ്ധിച്ചത്. യൂത്ത് കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്. സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍, ജവഹര്‍ ബാലജനവേദി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രമ്യ വഹിക്കുന്നുണ്ട്.

കെഎസ്‌യു പെരുവയല്‍ മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം സെക്രട്ടറി, കുന്നമംഗലം നിയോജമണ്ഡലം ജനറല്‍ സെക്രട്ടറി, രണ്ടു തവണ പാര്‍ലമെന്‍റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗാന്ധിയന്‍ സംഘടനയായ ഏകതാ പരിഷത്തിന്‍റെ ആദിവാസി-ദളിത് സമൂഹങ്ങളുടെ ഭൂസമര നായികയായി പങ്കെടുത്തിരുന്നു.


കന്നിയങ്കത്തിനായി ഹൈബി ഈഡൻ (എറണാകുളം)


എറണാകുളത്തുനിന്നു രണ്ടുതവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹൈബി ഈഡൻ (35)എംഎൽഎയായിരിക്കെയാണ് ലോക്സഭയിലേക്കു കന്നിയങ്കത്തിനിറങ്ങുന്നത്. മുൻ എംപിയും എംഎൽഎയുമായിരുന്ന പരേതനായ ജോർജ് ഈഡന്‍റെ മകനാണ്. എൻഎസ് യു പ്രസിഡന്‍റ്, കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജ് യൂണിയൻ പ്രസിഡന്‍റായിരുന്നു. 2011 ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. 32,457 വോട്ടുകൾക്കായിരുന്നു വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 21,949 വോട്ട് ഭൂരിപക്ഷത്തിൽ രണ്ടാമതും നിയമസഭയിലെത്തി. ബികോം ബിരുദധാരിയാണ്. കോമണ്‍വെൽത്ത് സെമിനാറിൽ പങ്കെടുത്തിട്ടുള്ള ഹൈബി കേരള നിയമസഭയെ പ്രതിനിധീകരിച്ചു ചൈന സന്ദർശിച്ച സംഘത്തിൽ അംഗമായിരുന്നു. അന്നയാണു ഭാര്യ. മകൾ: ക്ലാര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.