കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ
കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ
Monday, March 18, 2019 1:40 AM IST
തൊടുപുഴ/കോട്ടയം: കാണാതായ വീട്ടമ്മയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാന്പാടി വെള്ളൂർ തടത്തിമാക്കൽ തോമസിന്‍റെ ഭാര്യ മോളി (ഏലിയാമ്മ- 56)യെയാണ് തൊടുപുഴ വെങ്ങല്ലൂർ പാലത്തിനു സമീപം ഇന്നലെ രാവിലെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും മകന്‍റെ കുഞ്ഞിനുമൊപ്പം താമസിച്ചിരുന്ന ഏലിയാമ്മയെ ശനിയാഴ്ച രാവിലെ 7.15നു മുതലാണു കാണാതായത്.

ഇവരെ കാണാതായതായി ബന്ധുക്കൾ പാന്പാടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ പോലീസ് വിവരമറിയിച്ചതനുസരിച്ചു പാന്പാടി പോലീസിനൊപ്പം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.


അടുത്ത നാളുകളായി ഏലിയാമ്മ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു. എന്നാൽ, ഇവർ എങ്ങനെ തൊടുപുഴയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നു പോലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയി.

മക്കൾ: ജോജോ, ജോമി, മരുമകൾ: റോസന്ന. സംസ്കാരം ചൊവാഴ്ച രാവിലെ 10ന് വടവാതൂർ മാർ അപ്രേം പള്ളിയിൽ. സംഭവത്തിൽ പാന്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.