വാടക വാഹനങ്ങൾ മറിച്ചുവിറ്റ് പണം തട്ടുന്നയാൾ പിടിയിൽ
വാടക വാഹനങ്ങൾ മറിച്ചുവിറ്റ് പണം തട്ടുന്നയാൾ പിടിയിൽ
Tuesday, March 19, 2019 12:53 AM IST
തൊടുപുഴ: വാഹനങ്ങൾ വാടയ്ക്കെടുത്തു മറിച്ചു വിറ്റ് പണം തട്ടിയെന്ന പരാതിയിൽ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറന്പ് യത്തീംഖാനയ്ക്കു സമീപം കാക്കോട്ടയ്ക്കാത്ത് ഫൈസൽ ഹസനെ (31)യാണ് എസ്ഐ എം.പി.സാഗറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരിമണ്ണൂർ സ്വദേശി ബിജോയി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പള്ളുരുത്തിയിൽനിന്നു പ്രതിയെ പിടികൂടിയത്.

ബിജോയിയുടെ ഉടമസ്ഥതയിലുള്ള നിസാൻ സണ്ണി കാറും ഐടെണ്‍ കാറും വാടകയിനത്തിൽ വാങ്ങിയതിനു ശേഷം തിരികെ നൽകിയില്ലെന്നായിരുന്നു പരാതി. ടെക്നോ പാർക്കിൽ ഉദ്യോഗസ്ഥനെന്നു പറഞ്ഞു പരിചയം സ്ഥാപിച്ചാണ് ഇയാൾ കാറുകൾ വാടകയ്ക്കെടുത്തത്. കഴിഞ്ഞ മാസം 6, 19 തീയതികളിലായി വാങ്ങിയ കാറുകൾ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പള്ളുരുത്തി മേഖലയിലുള്ളതായി മനസിലാക്കി ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനങ്ങളും ഇവിടെനിന്നു കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ പള്ളുരുത്തി കേന്ദ്രീകരിച്ചുള്ള വൻ വാഹനത്തട്ടിപ്പു റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നു സൂചനയുള്ളതായി പോലീസ് പറഞ്ഞു. ഇതിനു മുൻപും ഒട്ടേറെ പേരിൽനിന്ന് ഇത്തരത്തിൽ വാഹനങ്ങൾ തട്ടിയെടുത്തതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വാടകയ്ക്കെടുക്കുന്ന മുന്തിയയിനം വാഹനങ്ങൾ പൊളിച്ചു വിൽപ്പന നടത്തുകയും മറ്റുമായിരുന്നു ഇയാളുൾപ്പെട്ട സംഘം ചെയ്തിരുന്നത്. തളിപ്പറന്പ് പോലീസ് സ്റ്റേഷനിൽ ആറു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. നേരത്തേ മുംബൈയിലായിരുന്ന പ്രതി പിന്നീട് തട്ടിപ്പു സംഘത്തിൽ അംഗമാകുകയായിരുന്നു. ബംഗളുരുവിൽ ഡാൻസ് ബാർ നടത്തുകയായിരുന്നുവെന്നു പറഞ്ഞും തട്ടിപ്പു നടത്തിയിട്ടുണ്ടത്രേ. വാഹനങ്ങൾ വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചു വിമാന യാത്രയും മറ്റും നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയതറിഞ്ഞ് നാലു പരാതികൾ കൂടി തൊടുപുഴ പോലീസിനു ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.