വെസ്റ്റ്നൈൽ പനി: ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു
വെസ്റ്റ്നൈൽ പനി: ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു
Tuesday, March 19, 2019 1:27 AM IST
തിരൂരങ്ങാടി (മലപ്പുറം): വെസ്റ്റ് നൈൽ പനി ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു. തിരൂരങ്ങാടിക്കടുത്ത് എആർ നഗർ കൊടുവായൂരിലെ ആസാദ് നഗറിൽ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകൻ ടി.സി. മുഹമ്മദ് ഷഹാൻ (ആറ്) ആണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ മരിച്ചത്.
പനി ബാധിച്ച കുട്ടിയെ ഫെബ്രുവരി 17നാണ് കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗം മൂർഛിച്ചതിനെത്തുടർന്നു പിന്നീട് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി. രണ്ട് ആശുപത്രികളിലായി 24 ദിവസം ചികിത്സിച്ചിട്ടും ഭേദമായില്ല. കുട്ടിയുടെ സ്രവം, രക്തസാന്പിൾ എന്നിവ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു പരിശോധിച്ചപ്പോഴാണു വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കുട്ടിയുടെ പിതാവിന്‍റെ നാടായ എആർ നഗറിൽനിന്നും മാതാവിന്‍റെ നാടായ വെന്നിയൂരിൽനിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു പരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. ഇതിനു പുറമെ എആർ നഗറിൽ മൃതപ്രായമായ അവസ്ഥയിൽ കാണപ്പെട്ട കാക്കയുടെ ശരീരവും ഹരിയാനയിലെ ഹിസാറിലേക്കു പരിശോധനയ്ക്കയച്ചു. ഇതിന്‍റെ ഫലം വ്യാഴാഴ്ച ലഭിക്കും. എവിടെ നിന്നാണ് കുട്ടിക്കു രോധബാധയുണ്ടായതെന്നു സ്ഥിരീകരിച്ചിട്ടില്ല.


ഫെബ്രുവരി ഒന്നു മുതൽ ഷഹാൻ വെന്നിയൂരിലെ മാതാവിന്‍റെ വീട്ടിലായിരുന്നു. ഇവിടെ കൊതുകുശല്യം കൂടുതലാണ്. മരണത്തെത്തുടർന്നു സ്ഥലത്തെത്തി പരിശോധന നടത്തിയ കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നു മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന അറിയിച്ചു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. 75 വീടുകളിൽ പരശോധന നടത്തിയെങ്കിലും രോഗലക്ഷണമുള്ള ആരെയും കണ്ടെത്താനായിട്ടില്ല.

എആർ നഗർ പുകയൂർ മലബാർ സെൻട്രൽ സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മുഹമ്മദ് ഷഹാൻ. കൊടുവായൂർ ഫസലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. സഹോദരി: ഫാത്തിമ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.