ജെസ്നയുടെ തിരോധാനത്തിന് ഒരു വയസ്: ക്രൈംബ്രാഞ്ചിനും ഉത്തരമില്ല
ജെസ്നയുടെ തിരോധാനത്തിന് ഒരു വയസ്: ക്രൈംബ്രാഞ്ചിനും ഉത്തരമില്ല
Wednesday, March 20, 2019 1:07 AM IST
മുക്കൂട്ടുതറ: മുക്കൂട്ടുതറ കുന്നത്ത് ജെയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്ന മരിയ ജെയിംസിനെ (20) കാണാതായിട്ട് 22 ന് ഒരു വർഷം പൂർത്തിയാകുന്നു. രാവിലെ മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് ബന്ധുവീട്ടിലേക്കെന്ന സൂചനയിൽ പുറപ്പെട്ട ജെസ്ന എരുമേലി വരെ എത്തിയതായി സാക്ഷിമൊഴികളുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല.

അഭ്യൂഹങ്ങളും കെട്ടുകഥകളും മാറിമറയുന്നതല്ലാതെ അന്വേഷണത്തിന്‍റെ ഒരു സൂചനയും തെളിവുകളിലേക്കു എത്തുന്നില്ല. ലോക്കൽ പോലീസും തുടർന്ന് ഐജി മനോജ് എബ്രാഹാമിന്‍റെ നേതൃത്വത്തിലുള്ള സംഘവും അന്വേഷിച്ച കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം.

അയൽവാസിയായ ഓട്ടോ ഡ്രൈവർ സിജോയുടെ ഓട്ടോയിൽ മുക്കൂട്ടുതറയിൽ ഇറങ്ങിയ ജെസ്ന മുണ്ടക്കയം പുഞ്ചവയലിൽ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു സൂചിപ്പിച്ചാണു പോയത്. അവിടെ എത്തിയിട്ടില്ലന്നു വീട്ടുകാർ അറിയുന്നത് അന്നു വൈകുന്നേരമാണ്. രാത്രി പത്തോടെ എരുമേലി പോലീസിലും പിറ്റേന്ന് രാവിലെ വെച്ചൂച്ചിറ പോലീസിലും ബന്ധുക്കൾ പരാതി നൽകി. ചൈൽഡ് പ്രൊട്ടക്ഷൻ ഫോറം ഇടപെട്ട് ജെസ്നയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സ്പെഷൽ ടീം അന്വേഷണം ഏറ്റെടുക്കുന്നതിന് ജെസ്നയുടെ പിതാവിന്‍റെ പരാതിയിൽ മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.

എന്നാൽ, സ്പെഷൽ ടീം അന്വേഷണം നടത്തിയില്ല. ജെസ്നയെ കാണാതായി 47 ദിവസങ്ങൾ പിന്നിടുന്പോഴാണ് ബെംഗളുരുവിൽ കണ്ടതായി സൂചനയുണ്ടായത്. പോലീസ് അവിടെയെത്തി സിസി ടിവി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്നയും സുഹൃത്തും അഭയം തേടിയതായി പറയപ്പെട്ട ആശ്രയ ഭവൻ, ചികിത്സയിൽ കഴിഞ്ഞതായി കേട്ട നിംഹാൻസ് ആശുപത്രി എന്നിവിടങ്ങളില്ലെല്ലാം പോലീസ് തെരഞ്ഞു.


ജെസ്നയുടെ സഹോദരി ജെഫിയുടെ ഫോണിലേക്ക് ഇതിനിടെ ബംഗളുരുവിലെ ടവർ ലൊക്കേഷനുകളിൽ നിന്നു വന്ന അജ്ഞാത കോളുകളുടെ ഉറവിടവും പോലീസ് തേടിയിരുന്നു. ഇതിനിടെ ചെന്നൈ കാഞ്ചീപുരത്തിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടത്തുകയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തതോടെ അന്വേഷണം ആ വഴിക്കുമെത്തി. ചെന്നൈയിൽ കണ്ടെത്തിയ ശരീരത്തിന് ജെസ്നയുടെ രൂപവുമായി പ്രകടമായ സാമ്യം ഉണ്ടെങ്കിലും, ജെസ്ന അല്ലെന്നു പോലീസ് ഉറപ്പാക്കി.

ജെസ്ന പഴയ നോക്കിയ മൊബൈൽ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. അമ്മയുടെ മരണത്തിലൂടെ ഏകാന്തതയും അതിലൂടെ പകർന്ന വിരഹവേദനയും ഒഴിച്ചാൽ ജെസ്നയെ മറ്റു പ്രയാസങ്ങൾ അലട്ടിയിരുന്നില്ലന്ന് പിതാവ് ജെയിംസ് പറഞ്ഞു. എടിഎം കാർഡ് പോലും ജെസ്ന ഉപയോഗിച്ചിരുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ കോളജിലേക്ക് സഹോദരനൊപ്പം പോയി മടങ്ങുന്നതും പിതൃസഹോദരിയുടെ വീട്ടിലേക്കുളള യാത്രയുമല്ലാതെ ബാഹ്യലോകവുമായി ബന്ധവും കുറവായിരുന്നു. ക്രൈം ബ്രാഞ്ച് മൂന്നു മാസമായി അന്വേഷണം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.