പത്തനംതിട്ടയിൽ കണ്ണുനട്ട് നേതാക്കളുടെ പട, ബിജെപി പട്ടിക വൈകുന്നു
പത്തനംതിട്ടയിൽ കണ്ണുനട്ട് നേതാക്കളുടെ പട, ബിജെപി പട്ടിക വൈകുന്നു
Wednesday, March 20, 2019 1:54 AM IST
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തോട് ഇത്തവണ ബിജെപി നേതാക്കൾക്കു പ്രിയമേറിയതോടെ സ്ഥാനാർഥി പട്ടിക തന്നെ വൈകുന്നു. ശബരിമല വിഷയത്തിലൂടെ ബിജെപിയുടെ പ്രസ്റ്റീജ് സീറ്റായി പത്തനംതിട്ട മണ്ഡലം മാറിയിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം ലക്ഷ്യമിട്ട സീറ്റിൽ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാകും. പത്തനംതിട്ടയിൽ തട്ടിയാണ് സംസ്ഥാനത്തു സ്ഥാനാർഥി നിർണയം തന്നെ വൈകുന്നത്.

സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവരാണ് പത്തനംതിട്ടയ്ക്കുവേണ്ടി രംഗത്തുള്ളത്. ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണയും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

എന്നാൽ കെ. സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരൻപിള്ള വെട്ടിലായത്. നവമാധ്യമങ്ങളിലൂടെ ശ്രീധരൻപിള്ളയ്ക്കെതിരേയും സുരേന്ദ്രനെ അനുകൂലിച്ചും പ്രചാരണമുണ്ടായി. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ എത്തി.


ഇതിനിടയിലാണ് പത്തനംതിട്ടയിൽ മത്സരിക്കാനുള്ള താത്പര്യം കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പ്രകടമാക്കിയത്. കണ്ണന്താനത്തെ എറണാകുളത്തോ കൊല്ലത്തോ മത്സരിപ്പിക്കണമെന്നതായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. സുരേന്ദ്രന് ആറ്റിങ്ങൽ നൽകി ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സുരേന്ദ്രനെ പത്തനംതിട്ടയിൽ കൊണ്ടുവരണമെന്ന ആവശ്യം ആർഎസ്എസും മുന്നോട്ടുവച്ചിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിച്ച മറ്റൊരു ജനറൽ സെക്രട്ടറി എം.ടി. രമേശിനും പത്തനംതിട്ടയോടു താത്പര്യമുണ്ടായിരുന്നു. 2014ൽ 1,38,954 വോട്ടാണ് രമേശിന് ലഭിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ നിന്നായി രണ്ടുലക്ഷത്തിനടുത്ത് വോട്ടുകൾ നേടാനും ബിജെപിക്കായി. രമേശ് ആറന്മുള അസംബ്ലി മണ്ഡലത്തിൽ സ്ഥാനാർഥിയുമായിരുന്നു. പത്തനംതിട്ട ലഭിച്ചാൽ മാത്രമേ മത്സരരംഗത്തുള്ളൂവെന്ന നിലപാട് എം.ടി. രമേശ് സ്വീകരിക്കാനും കാരണമിതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.