സ്ഥാനാർഥിത്വമായില്ല, തൃശൂരിൽ തുഷാർ പോസ്റ്ററുകൾ
സ്ഥാനാർഥിത്വമായില്ല, തൃശൂരിൽ തുഷാർ പോസ്റ്ററുകൾ
Saturday, March 23, 2019 1:39 AM IST
തൃശൂർ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ പോസ്റ്ററുകൾ തൃശൂരിൽ. ബിഡിജെഎസ് തൃശൂർ അടക്കം അഞ്ചു സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിജെപി- ബിഡിജെഎസ് മുന്നണിയുടെ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിതന്നെയെന്നു വിളംബരം ചെയ്യുന്നതായി പോസ്റ്ററുകൾ.

തൃശൂരിൽ മത്സരിക്കുമോയെന്നു പാർട്ടി തീരുമാനിക്കുമെന്നാണു തുഷാർ വെള്ളാപ്പള്ളി രണ്ടുദിവസം മുമ്പു പറഞ്ഞിരുന്നത്. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ തൃശൂർ സീറ്റ് ബിജെപി പിടിച്ചെടുത്ത് കെ. സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നീക്കം. തുഷാർ തൃശൂരിൽ മത്സരിക്കുകയാണെങ്കിൽ സുരേന്ദ്രനെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചേക്കും.

തീരുമാനവും പ്രഖ്യാപനവും വൈകുന്നതിനാൽ സ്ഥാനാർഥിയെന്ന പരാമർശമോ വോട്ടഭ്യർഥനയോ ഇല്ലാതെയാണ് പോസ്റ്ററുകൾ. തുഷാറിന്‍റെ ഫോട്ടോയും /”തുഷാർ വെള്ളാപ്പള്ളിക്കു സ്വാഗതം’ എന്ന വാചകവുമുള്ള പോസ്റ്ററുകളാണ് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒട്ടിച്ചത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണത്തിൽ പിന്നിലാകേണ്ടല്ലോ എന്നതാവാം പ്രവർത്തകരുടെ മനസിൽ. ചിഹ്നവും വോട്ടഭ്യർഥനയും ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പിന്‍റെ കണക്കിൽ പെടുകയുമില്ല.


ബിജെപി പത്തനംതിട്ട ഒഴികേയുള്ള 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങി. ബിഡിജെഎസിനു ലഭിച്ച അഞ്ചു സീറ്റിൽ ചിലയിടങ്ങളിലും സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. തൃശൂരിലും വയനാട്ടിലും പത്തനംതിട്ടയിലുമാണ് തീരുമാനമാകാത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.