കെ. മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു
കെ. മുരളീധരനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു
Saturday, March 23, 2019 1:39 AM IST
പേരാമ്പ്ര (കോഴിക്കോട്): തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സികെജി ഗവ. കോളജില്‍ എത്തിയ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.  മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഒന്നാംഘട്ട പര്യടനത്തിന്‍റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുരളീധരന്‍. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചശേഷം ഉച്ചകഴിഞ്ഞു മൂന്നോടെ പേരാമ്പ്ര മേഴ്‌സി കോളജിൽ വിദ്യാര്‍ഥികളെ കണ്ട് സമീപത്ത് തന്നെയുള്ള സികെജിഎം ഗവ. കോളജില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ ഗേറ്റ് അടച്ചത്.

കോളജിന്‍റെ മുറ്റത്ത് വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫി എടുക്കാന്‍ നിന്നുകൊടുത്ത ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമൊപ്പം കോളജിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടയ്ക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. കൂടെയുണ്ടായിരുന്നവർ ഗേറ്റ് തുറന്നപ്പോൾ മുരളീധരൻ കോളജിന്‍റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകർ ഗോവണിയിൽ തടസമായി നിലയുറപ്പിച്ച് സിപിഎം സ്ഥാനാർഥി ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെഎസ് യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ മുരളീധരൻ തിരിച്ചുപോവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.