വെള്ളാപ്പള്ളി നാഴികയ്ക്കു നാൽപ്പതുവട്ടം നിലപാടു മാറ്റുന്നു: വി.എം. സുധീരൻ
വെള്ളാപ്പള്ളി നാഴികയ്ക്കു നാൽപ്പതുവട്ടം നിലപാടു മാറ്റുന്നു: വി.എം. സുധീരൻ
Monday, March 25, 2019 1:24 AM IST
ആലപ്പുഴ: നാഴികയ്ക്കു നാൽപ്പതുവട്ടം നിലപാടുമാറ്റി വിശ്വാസ്യത കളയുന്നയാളാണു വെള്ളാപ്പള്ളിനടേശനെന്നു വി.എം. സുധീരൻ. എസ്എൻഡിപി എങ്ങനെയാണോ പ്രവർത്തിക്കേണ്ടത് അതിനു വിപരീതമായിട്ടാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നത്. വെള്ളാപ്പള്ളിയോടു തനിക്കുള്ളതു നിലപാടുകളോടുള്ള വിയോജിപ്പ് മാത്രമാണെന്നും സുധീരൻ പറഞ്ഞു.

വർഗീയഭ്രാന്തനെന്നു വെള്ളാപ്പള്ളിയെ വിളിച്ച സിപിഎമ്മിന്‍റെ രാഷ്‌ട്രീയ ജീർണതകൊണ്ടാണ് ഇപ്പോൾ അവർ വെള്ളാപ്പള്ളിയുടെ പിറകേ നടക്കുന്നത്. പിണറായിയും ബിജെപിയും തമ്മിൽ ഗൂഢബന്ധമുണ്ട്. വെള്ളാപ്പള്ളിയാണ് ഈ ബന്ധത്തിന്‍റെ കണ്ണി. ലാവ്‌ലിൻ കേസ് കേൾക്കാൻ സുപ്രീംകോടതി തയാറാണ്. എന്നാൽ, സിബിഐ തയാറല്ല. ഇതു സിപിഎം- ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്നും സുധീരൻ പറഞ്ഞു.

ഡി. സുഗതൻ ഇറങ്ങിപ്പോയി

ആലപ്പുഴ: സുധീരൻ വെള്ളാപ്പള്ളിയെ വിമർശിച്ച വേദിയിൽ‌നിന്നു കെപിസിസി നിർവാഹക സമിതിയംഗം ഡി. സുഗതൻ ഇറങ്ങിപ്പോയി. ആലപ്പുഴ പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്‍റെ പ്രചാരണത്തോടനുബന്ധിച്ചു ഡിസിസിയിൽ എത്തിയ സുധീരൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിക്കെതിരേ വിമർശനമുന്നയിച്ചത്.
ഇതേത്തുടർന്ന് സുധീരൻ വെള്ളാപ്പള്ളിയെ വിമർശിച്ചത് അനവസരത്തിലായി എന്നാരോപിച്ചു ഡി. സുഗതൻ വേദി വിടുകയായിരുന്നു. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുക മാത്രമാണു താൻ ചെയ്തതെന്നും സുഗതൻ വേദി വിട്ടത് അറിഞ്ഞില്ലെന്നും സുധീരൻ പറഞ്ഞു.


സുധീരൻ കോണ്‍ഗ്രസിന്‍റെ അന്തകൻ: വെള്ളാപ്പള്ളി

ചേർത്തല: എസ്എൻഡിപി യോഗത്തെ പിന്തുടർന്നു വേട്ടയാടുന്ന വി.എം. സുധീരൻ കോണ്‍ഗ്രസിന്‍റെ അന്തകനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് കാലത്തെ സുധീരന്‍റെ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കോണ്‍ഗ്രസിനെ കുഴിയിൽ ചാടിക്കും.  ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതുകൊണ്ടാണു തനിക്ക് 22 വർഷമായി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരാനാകുന്നത്. സുധീരന്‍റെ വിമർശനം പാർട്ടിക്കുള്ളിൽ മതി.

എസ്എൻഡിപി യോഗത്തെ ഗുണദോഷിക്കേണ്ട. യോഗത്തെ നയിക്കാനും നിയന്ത്രിക്കാനും വിവിധ തലങ്ങളിലെ ഭാരവാഹികളുണ്ട്. അഭിപ്രായ സ്ഥിരതയും സ്വന്തമായി നിലപാടും ഇല്ലാത്ത സുധീരൻ എ,ഐ ഗ്രൂപ്പുകൾ വിട്ട് സ്വയരക്ഷയ്ക്കായി സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കിയയാളാണ്. എന്നിട്ടും ഇയാൾക്ക് പാർട്ടിയിൽ നിൽക്കകള്ളിയില്ല. ചങ്ങനാശേരിയിൽനിന്നു ചവിട്ടി പുറത്താക്കിയപ്പോൾ മിണ്ടാപ്പൂച്ചയായി നിന്ന ഇയാൾക്കു കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് ഒരു ടേം പോലും പൂർത്തിയാക്കാനായില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.