വാട്ടർ അഥോറിറ്റി കരാറുകാർക്കു നൽകാനുള്ളത് 600 കോടി
വാട്ടർ അഥോറിറ്റി കരാറുകാർക്കു നൽകാനുള്ളത് 600 കോടി
Monday, March 25, 2019 1:35 AM IST
ചങ്ങനാശേരി: വാട്ടർ അഥോറിറ്റി കരാറുകാർക്കു നൽകാനുള്ളത് 600 കോടി. വിവിധ കരാർ ജോലികൾ ചെയ്ത ഇനത്തിലുള്ള തുക ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു കരാറുകാർ മെല്ലെപ്പോക്ക് സമരത്തിലേക്ക്. ഇതോടെ സംസ്ഥാനത്തു വെള്ളംകുടി മുട്ടുമെന്നു സൂചന. സംസ്ഥാനത്തെ വാട്ടർ അഥോറിറ്റിയുടെ ചെറുതും വലുതുമായ കരാർ ജോലി ഏറ്റെടുത്ത എണ്ണൂറോളം കരാറുകാർക്കാണു കുടിശികയുള്ളത്.

ഇതിൽ വൻകിട കരാറുകാർക്ക് 320 കോടിയും ചെറുകിട കരാറുകാർക്ക് 280 കോടി രൂപയുമാണ് ലഭിക്കാനുള്ളതെന്നാണ് കരാറുകാരുടെ സംഘടനാ ഭാരവാഹികൾ പറയുന്നത്. പൈപ്പ് പൊട്ടൽ ഉൾപ്പെടെ ദൈനംദിനമായി വരുന്ന അടിയന്തര ജോലികൾ ചെയ്യുന്നതു ചെറുകിട കരാറുകാരാണ്. പണംകിട്ടാത്തതിനാൽ ഇവർ മെല്ലെപ്പോക്കിലേക്ക് നീങ്ങിയിരിക്കുകയാണ്.


അറ്റകുറ്റ പണികൾ മുടങ്ങുന്നതിനൊപ്പം ശുദ്ധജലവിതരണവും തടസപ്പെടും. പണം ലഭ്യമായില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ ചെറുതും വലുതുമായ കരാർജോലികൾ നിർത്തിവയ്ക്കാനാണു വാട്ടർ അഥോറിറ്റി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് കണ്ണന്പള്ളി, വർക്കിംഗ് പ്രസിഡന്‍റ് എൻ.സുഗതൻ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രിക്കു നിവേദനം സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.