കാൻസറിനു മരുന്നു കണ്ടുപിടിച്ച് ശ്രീചിത്രയിലെ ഗവേഷകർ
കാൻസറിനു മരുന്നു കണ്ടുപിടിച്ച് ശ്രീചിത്രയിലെ ഗവേഷകർ
Monday, March 25, 2019 11:27 PM IST
തിരുവനന്തപുരം: കാൻസറിനെ തോൽപ്പിക്കാൻ മരുന്നു കണ്ടെത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ. കാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിലൂടെ കുത്തിവയ്ക്കാൻ കഴിയുന്ന മരുന്ന് കണ്ടുപിടിച്ചത് നാട്ടിൻപുറത്തു സാധാരണമായി കാണുന്ന ഒരു ഒൗഷധ സസ്യത്തിൽ നിന്നാണ്.

മനുഷ്യരിലെ സെറം ആൽബുമിനുമായി സംയോജിപ്പിച്ച് തയാറാക്കിയ ആന്‍റി കാൻസർ-ആന്‍റി ഇൻഫ്ളമേറ്ററി ഒൗഷധമാണിത്. എലികളിൽ പരീക്ഷിച്ച് വിജയിച്ച മരുന്ന് ക്ലിനിക്കൽ പരീക്ഷണത്തിനായി കൈമാറി.

ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ പഠനത്തിന്‍റെ ഭാഗമായാണു ഡോ. ലിസി കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം മരുന്നു വികസിപ്പിച്ചെടുത്തത്. ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

എലികളിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും മരുന്ന് വിജയകരമായി പരീക്ഷിക്കാനായി. മരുന്നിന്‍റെ മനുഷ്യരിലെ പരീക്ഷണം ഇനി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന്‍റെ ഫലങ്ങൾ വിലയിരുത്തിയതിനു ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തിൽ മരുന്നു നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക.


ലോകത്തു വിവിധ രാജ്യങ്ങളിലെ ഗവേഷണകേന്ദ്രങ്ങളിൽ ചെടികളിൽനിന്നു വേർതിരിച്ച് എടുക്കുന്ന ഘടകങ്ങൾ ഉപയോഗപ്പെടുത്തി കാൻസറിനെതിരായ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവയെ ജലത്തിൽ ലയിപ്പിക്കാൻ കഴിയാത്തതിനാൽ രോഗികൾക്ക് പ്രയോജനം കിട്ടുന്നില്ല.

എന്നാൽ, ശ്രീചിത്രയിലെ ഗവേഷകർ ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഏക തന്മാത്രാ പദാർഥത്തെ ആൽബുമിനുമായി കൂട്ടിച്ചേർത്താണ് കാൻസർ കോശങ്ങളിലേക്കെത്തിച്ചത്. പരീക്ഷണ ഘട്ടത്തിലായതിനാൽ ചെടിയെക്കുറിച്ചും മരുന്നിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.

മരുന്നിന്‍റെ രോഗനിവാരണ ശേഷി ലാബ് പഠനങ്ങളിലും മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടു കഴിഞ്ഞു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾ ഉൾപ്പെടെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കി രോഗികൾക്കായി മരുന്ന് എത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.