സൂര്യാതപം: മന്ത്രിസഭ ഇന്നു ചർച്ച ചെയ്യും
സൂര്യാതപം:   മന്ത്രിസഭ ഇന്നു  ചർച്ച ചെയ്യും
Wednesday, March 27, 2019 1:24 AM IST
തിരുവനന്തപുരം: തീച്ചൂടേറ്റു സംസ്ഥാനത്ത് ഏതാനും പേർ മരിക്കുകയും നിരവധി പേർക്കു പൊള്ളലേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തു തീരുമാനിക്കും. ജില്ലകൾക്ക് ആവശ്യമായ തുക ജില്ലാ കളക്ടർമാർക്കു നൽകുന്ന കാര്യവും പരിഗണിക്കും.

നേരത്തെ അര ലക്ഷം രൂപ വീതം കളക്ടർമാർക്കു നൽകിയിരുന്നു. സൂര്യാതപമേറ്റു മരിച്ചവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരം നൽകുന്ന കാര്യവും ചർച്ച ചെയ്യും.

പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ ഇളവുണ്ടെങ്കിലും വ്യക്തിഗത ആനുകൂല്യ വിതരണത്തിനു തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അനുമതി തേടേണ്ടതുണ്ട്.

സൂര്യാതപത്തെ തുടർന്നാണു മരിച്ചതെന്ന ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണ്.

11നും മൂന്നിനുമിടയിൽ തൊഴിൽ സമയം ക്രമീകരിച്ച നടപടിയിലുള്ള തുടർ നടപടിയും ചർച്ച ചെയ്യും. തൊഴിൽ സമയ ക്രമീകരണം കർശനമായി പാലിക്കാനുള്ള നടപടികളും സ്വീകരിക്കും. കേരളത്തിൽ ചിലയിടങ്ങളിലെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നിട്ടുണ്ട്. ചൂട് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്.


കോട്ടയത്ത് അഞ്ചു പേർക്ക് പൊള്ളലേറ്റു

കോട്ടയം: കൊടുംചൂടിൽ കോട്ടയം ജില്ലയിൽ അഞ്ചു പേർക്കു സൂര്യാതപമേറ്റു. കോട്ടയത്തും വൈക്കത്തും കാഞ്ഞിരപ്പള്ളിയിൽ ഓരോരുത്തർക്കും ഏറ്റുമാനൂരിൽ രണ്ടു പേർക്കുമാണ് സൂര്യാതപമേറ്റത്. കാഞ്ഞിരപ്പള്ളിയിൽ നാലു വയസുകാരിക്കാണ് സൂര്യാതപമേറ്റത്. പട്ടിമറ്റം കന്നൂപറന്പിൽ സിറാജിന്‍റെ മകൾ ആതിര (നാലുവയസ്)യ്ക്കാണ് ഇന്നലെ ഉച്ചയോടെ സൂര്യാതപമേറ്റത്. വൈക്കത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി റോഡിലൂടെ പോകുകയായിരുന്ന ഉദയനാപുരം കളന്പാട്ടുതറ അരുണിനാണ് സൂര്യാതപമേറ്റത്. ഏറ്റുമാനൂരിൽ പട്ടിത്താനം പഴമയിൽ തങ്കച്ചൻ (50), കുറുമുള്ളൂർ സ്വദേശി സജി എന്നിവർക്ക് മേൽക്കൂര നിർമിക്കുന്നതിനിടയിലാണ് സൂര്യഘാതമേറ്റത്.

കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളി മുട്ടന്പലം പൊന്നന്പലത്തിൽ ശേഖരനും സൂര്യാതപമേറ്റു. ജോലിക്കിടയിലാണ് ശേഖരനും സൂര്യാതപമേറ്റത്. ഇന്നലെ കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇതിനു മുന്പു കോട്ടയത്ത് അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട് 38.4 ഡിഗ്രി സെൽഷസാണ്. പുതുപ്പള്ളി റബർ ബോർഡ് ഗവേഷണ കേന്ദ്രത്തിനു സമീപത്താണ് ഈ ചൂട് രേഖപ്പെടുത്തിയത്. അതേസമയം, ടാർ റോഡുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും കൂടുതലുള്ള നഗരങ്ങളിൽ ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈക്കത്തും കുമരകത്തും ഓരോരുത്തർക്കു സൂര്യാതപമേറ്റിരുന്നു.


ബസ് സ്റ്റോപ്പിൽനില്‍ക്കുമ്പോൾ

നെയ്യാറ്റിന്‍കര: ബസ് കാത്തുനിൽക്കുമ്പോൾ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി പെരുന്പഴുതൂര്‍ സ്വദേശിനിആതിര (31)യ്ക്ക് സൂര്യാതപമേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെ പെരുന്പഴുതൂര്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോൾ മുതുകില്‍ പൊള്ളല്‍ പോലെ അനുഭവപ്പെട്ടു. ഭാരമുള്ള ഏതോ വസ്തു വന്നു പതിച്ചതുപോലെയുള്ള പ്രതീതിയാണുണ്ടായതത്രെ. ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് സൂര്യാതപമെന്നു സ്ഥിരീകരിച്ചത്. പൊള്ളലേറ്റതുപോലെ ചുവന്ന നിറത്തിലുള്ള പാടുണ്ട്.തുടക്കത്തില്‍ നീറ്റലും വേദനയുമുണ്ടായിരുന്നു. പൊള്ളലിന്‍റെ മരുന്നു നല്‍കി.


പറവൂരിൽ ഓട്ടോ ഡ്രൈവർക്ക്

പറവൂർ: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർക്കു സൂര്യാതപമേറ്റു. ചിറ്റാറ്റുകര മുണ്ടുരുത്തി മണപ്പുറത്ത് ശിവദാസന് (53) ആണു ചേരാനല്ലൂർ സിഗ്നലിൽവച്ചു സൂര്യാതപമേറ്റത്. ഓട്ടോ ഓടിക്കുന്നതിനിടെ ഇടതുകാൽ പാദത്തിൽ പുകച്ചിൽ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വീട്ടിലെത്തിയപ്പോഴേക്കും കാൽ വീർത്തു വേദനയുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണു സൂര്യാതപമേറ്റതാണെന്നു സ്ഥിരീകരിച്ചത്. കാലിന്‍റെ നടുവിരൽ പൊള്ളിയനിലയിലാണ്. ഡോക്ടർ ഒരാഴ്ച വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നു ശിവദാസ് പറഞ്ഞു.


തൊടുപുഴയിൽ രണ്ടുപേർക്ക്


തൊടുപുഴ: കരിമണ്ണൂരിലും തൊടുപുഴയിലും സൂര്യാതപമേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ വാട്ടർ അഥോറിറ്റിയിലെ താത്‌കാലിക ജീവനക്കാരനായ കാഞ്ഞിരമറ്റം ആലാട്ട് ഗോപിനാഥനാണ് (63) ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പൊള്ളലേറ്റത്. കൈയിലും ചെവിയ്ക്കും പൊള്ളലേറ്റതിനെത്തുടർന്ന് ഇന്നലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വീടിനു പുറത്തു നിൽക്കുകയായിരുന്ന കരിമണ്ണൂർ മുളപ്പുറം സ്വദേശി പോളി (80)നും ശരീരത്തു ചുവന്നു തടിച്ച പാടുകൾ കണ്ടതിനെത്തുടർന്ന് കരിമണ്ണൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി.


ബൈക്ക് യാത്രയ്ക്കിടെ

വെള്ളരിക്കുണ്ട്: ബൈക്ക് യാത്രയ്ക്കിടെ ബളാലിൽ യുവാവിന് സൂര്യാതപമേറ്റു. വട്ടപ്പറമ്പില്‍ വി.എസ്. വിഷ്ണുവിനാ (23) ണു സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചയോടെ സഹോദരിക്കൊപ്പം വെള്ളരിക്കുണ്ടിൽനിന്നു ബളാലിലെ വീട്ടിലേക്ക് മടങ്ങുംവഴി കഴുത്തില്‍ നീറ്റലുണ്ടാകുകയും ചുവന്ന പാടുകൾ കാണുകയുമായിരുന്നു. വിഷ്ണു പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



കോതമംഗലത്ത് സെക്യൂരിറ്റി ജീവനക്കാരന്

കോതമംഗലം: എടിഎം ലോഡിംഗ് വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കടവൂർ മലേക്കണ്ടത്തിൽ വില്യം ജോർജിന് (59) ജോലിക്കിടെ സൂര്യാതപമേറ്റു. സ്റ്റേറ്റ് ബാങ്കിന്‍റെ മൂലമറ്റം മൂവാറ്റുപുഴ ഭാഗങ്ങളിലുള്ള എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിനായി വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിനു സമീപത്തുള്ള ചെസ്റ്റ് ബാങ്കിൽനിന്നു പണം എടുക്കുന്ന സമയത്തു വാഹനത്തിലിരിക്കുകയായിരുന്നു വില്യം. പാൻസും ഷർട്ടും ധരിച്ചിരുന്ന വില്യമിന്‍റെ തുടയിലാണു സൂര്യാതപമേറ്റത്. ഇവിടെ ചുവന്നു തടിച്ച് പൊള്ളലേറ്റ പോലെ കാണപ്പെട്ടു.


തളിപ്പറന്പിൽ കുരുമുളക് പറിക്കുന്നതിനിടെ

തളിപ്പറമ്പ് : കുരുമുളക് പറിക്കുന്നതിനിടെ തൊഴിലാളിക്കു സൂര്യാതപമേറ്റു. ചേടിച്ചേരിയിലെ പി.കെ ചന്ദ്രാനാണ്(55) ഇന്നലെ ഉച്ചയ്ക്ക് സൂര്യാതപമേറ്റത്. കാലിന് പുകച്ചില്‍ അനുഭവപ്പെട്ടു നോക്കിയപ്പോള്‍ പൊള്ളിവന്നതായി കണ്ടു ജോലി മതിയാക്കി വീട്ടിലേക്കു പോകുകയായിരുന്നു.


തിരുവമ്പാടിയിൽ ചെത്തുതൊഴിലാളിക്ക്

തിരുവമ്പാടി: തെങ്ങിൽ കയറുന്നതിനിടെ ചെത്ത് തൊഴിലാളിക്ക് സൂര്യാതപമേറ്റു.തൊണ്ടിമ്മൽ ചാലിൽതൊടികയിൽ വിനീത്(36) ആണ് ചൊവ്വാഴ്ച സൂര്യാഘാതമേറ്റുണ്ടായ പൊള്ളലോടെ തിരുവമ്പാടി പ്രഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.

തിങ്കളാഴ്ച പതിനൊന്നരയോടെ വിനീത് തൊണ്ടിമ്മൽ സ്‌കൂളിനു സമീപത്തെ പറമ്പിൽ തെങ്ങിൽ കയറിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണു കഴുത്തിനു സമീപം പൊള്ളലേറ്റേ പോലെ പാടുകൾ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിയ വിനീതിനു പ്രാഥമിക ശുശൂഷ നൽകി. പരിശോധന നടത്തിയ ഡോക്ടർ സൂര്യാതപമേറ്റതാണെന്നു സ്ഥിരീകരിച്ചു.


ആലപ്പുഴയിൽ വീട്ടമ്മമാർക്ക്

അന്പലപ്പുഴ: തുണി വിരിക്കാൻ ടെറസിന്‍റെ മുകളിൽ കയറിയ വീട്ടമ്മയ്ക്കു സൂര്യാഘാതമേറ്റു. കഴുത്തിനും പുറത്തും പൊള്ളലേറ്റു. പുറക്കാട് പഞ്ചായത്ത് 16-ാം വാർഡിൽ അനന്തൻപറന്പിൽ വീട്ടിൽ മണിയമ്മ (71)യ്ക്കാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തുണി കഴുകി ടെറസിന്‍റെ മുകളിൽ ഉണക്കാൻ ഇട്ട ശേഷം മുറിയിൽ വന്നപ്പോൾ കഴുത്തിന്‍റെ ഭാഗത്തു പുകച്ചിൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ചു കഴുകിയെങ്കിലും പുകച്ചിൽ വർധിച്ചു വരികയും വൈകുന്നേരത്തോടെ തീപ്പൊള്ളൽ ഏറ്റതു പോലെ കുമളയ്ക്കുകയുമായിരുന്നു. തുടർന്ന് അന്പലപ്പുഴ ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സൂര്യാഘാതം മൂലം ഉണ്ടായ പൊള്ളലാണെന്നു കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാക്കാഴം ഭാഗത്ത് മധ്യവയസ്കനും സൂര്യാഘാതമേറ്റിരുന്നു.

മങ്കൊന്പ്: തൊഴിലുറപ്പു ജോലികളിൽ ഏർപ്പെട്ടിരുന്ന വീട്ടമ്മയ്ക്കു സൂര്യാഘാതമേറ്റു. ചന്പക്കുളം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മോഴുകുന്ന് ജോപ്പന്‍റെ ഭാര്യ ആശയ്ക്കാണ് പരിക്കേറ്റത്. മുഖത്തു പൊള്ളലേറ്റ ഇവർ പുളിങ്കുന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.


കുട്ടനാട്ടിൽ നാലുപേർക്ക്

മങ്കൊന്പ്: സൂര്യാഘാതത്തെത്തുടർന്നു ഇന്നലെ കുട്ടനാട്ടിൽ നാലുപേർക്കു കൂടി പൊള്ളലേറ്റു. പുളിങ്കുന്ന് കണ്ണാടി അറുപതിൽചിറ സുമ രഘുനാഥ് (49), കണ്ണാടി കണ്ടച്ചാടത്ത് സന്തോഷ് (54), കൊടുപ്പുന്ന വൃന്ദാവനം സുജാത (54), മണർകാട് സ്വദേശി ലിബിൻ(34) എന്നിവരാണ് പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിൽസ തേടിയത്. ലിബിനൊഴികെ പരിക്കേറ്റ മൂവരും കർഷകരാണ്. ഇരുചക്രവാഹന യാത്രയ്ക്കിടെയാണ് ലിബിന് സൂര്യാഘാതമേറ്റത്.

അഴീക്കോട് വിദ്യാർഥിക്ക്

കണ്ണൂർ: വിദ്യാർഥിക്കു സൂര്യാതപമേറ്റു. അഴീക്കോട് കപ്പക്കടവിലെ പി.വി. ഹൗസിൽ ഹാഫിസിന് (11) ആണ് ഇന്നലെ ഉച്ചയോടെ റോഡിലൂടെ നടന്നുപോകുന്നതിനിടയിൽ സൂര്യാതപമേറ്റത്. കഴുത്തിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. അഴീക്കോട് മീൻകുന്ന് ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. പൊള്ളലേറ്റ് കരഞ്ഞു ബഹളം വച്ച വിദ്യാർഥിയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.


കാഞ്ഞിരപ്പള്ളിയിൽ നാലു വയസുകാരിക്ക്

കാഞ്ഞിരപ്പള്ളി: നാലു വയസുകാരിക്കു സൂര്യാതപമേറ്റു. പട്ടിമറ്റം കന്നുപറന്പിൽ സിറാജിന്‍റെ മകൾ ആദിയയ്ക്കാണ് ഇന്നലെ ഉച്ചയോടെ സൂര്യാതപമേറ്റത്. വീട്ടു മുറ്റത്തു കളിച്ച ആദിയയുടെ കൈയിലും മുഖത്തുമാണു പൊള്ളലേറ്റത്. വൈകുന്നേരമായപ്പോഴാണ് വീട്ടുകാർ കുട്ടിയുടെ കൈയിലും മുഖത്തും പൊള്ളലേറ്റ പാടുകൾ കണ്ടത്. ഉടൻതന്നെ കാഞ്ഞിരപ്പള്ളി ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. പാലന്പ്ര അസംപ്ഷൻ സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് ആദിയ.


ഇടുക്കിയിൽ കർഷകന്

രാജാക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാനിർദേശത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും ഇടുക്കിയിലും ചൂടിനു കുറവില്ല. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലും ചൂട് കടുത്തു. രാജാക്കാട് ഒരാൾക്കു സൂര്യാതപമേറ്റു. കർഷകനായ തകിടിയേൽ മാത്യു(58)വിനാണ് കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ സൂര്യാതപമേറ്റത്.


തിരുവനന്തപുരത്ത് അഞ്ചു വയസുകാരിക്ക്

തിരുവനന്തപുരം: സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ അഞ്ചു വയസുകാരിക്കു സൂര്യാതപത്തിൽ പൊള്ളലേറ്റു. കളളിക്കാട് ഇടവച്ചാൽ വാസന്തിഭവനിൽ ബിനു രാജിമോൾ ദന്പതികളുടെ മകൾ ആദിത്യക്കാണു പൊളളലേറ്റത്. കളളിക്കാട് മൈലക്കര എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ആദിത്യ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് പൊളളൽ ശ്രദ്ധയിൽപ്പെട്ടതെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് സൂര്യതാപമേറ്റെന്ന സംശയത്തെതുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കൈയ്ക്കും കാലിനും മുതുകിലുമാണ് പൊളളലേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.