പത്രിക സമർപ്പണം നാളെ മുതൽ
പത്രിക സമർപ്പണം നാളെ മുതൽ
Wednesday, March 27, 2019 1:24 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം നാളെ മുതൽ. ഏപ്രിൽ നാലു വരെ നാമനിർദേശ പത്രികകൾ സ്വീകരിക്കും. വരണാധികാരിയായ ജില്ലാ കളക്ടർക്കാണു പത്രികകൾ സമർപ്പിക്കേണ്ടത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ പത്രികകൾ സ്വീകരിക്കും.

നാമനിർദേശ പത്രികയ്ക്കൊപ്പം സ്ഥാനാർഥിയുടെ പൂർണ വിവരങ്ങൾ അടങ്ങിയ ഫോം 26 കൂടി സമർപ്പിക്കണം. സ്ഥാനാർഥിയുടെ സ്ഥാവര- ജംഗമ വസ്തുക്കൾ അടക്കമുള്ള സ്വത്ത്, വായ്പാവിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങൾ തുടങ്ങിവ ഇതിൽ രേഖപ്പെടുത്തണം. നാമനിർദേശ പത്രിക സമർപ്പിക്കുന്നയാളുടെ പേരിൽ ക്രമിനിൽ കേസുകൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച എഫ്ഐആർ അടക്കമുള്ള പൂർണ വിവരങ്ങളും ഫോം 26ൽ പരാമർശിക്കണം.


ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർഥികളാകാൻ കെട്ടിവയ്ക്കേണ്ട തുക.

ഏപ്രിൽ അഞ്ചിനാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടു വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്.

ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. മേയ് 23നാണു വോട്ടെണ്ണൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.