മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
Wednesday, April 17, 2019 2:18 AM IST
തിരുവനന്തപുരം: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചും ഇടതുപക്ഷത്തെ തൊട്ടുതലോടിയും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള പര്യടനം.
ബിജെപിയുടെ അഞ്ചു വർഷത്തെ ഭരണത്തിൽ സമസ്ത മേഖലകളും തകർന്നതായി കുറ്റപ്പെടുത്തിയ രാഹുൽ, കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ ദാരിദ്ര്യത്തിനുമേൽ മിന്നലാക്രമണം നടത്തുമെന്നു പ്രഖ്യാപിച്ചു. നല്ല ദിനങ്ങൾ വരുമെന്നായിരുന്നു അഞ്ചു വർഷം മുന്പു ബിജെപി ഉയർത്തിയ മുദ്രാവാക്യം. ഇന്നു കാവൽക്കാരൻ കള്ളനാണെന്നാണു രാജ്യത്തു മുഴങ്ങുന്ന മുദ്രാവാക്യമെന്നു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി പറഞ്ഞതുപോലെ ഓരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടിലേക്കു 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നോ വർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നോ താൻ നുണ പറയില്ല. പക്ഷേ രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് അഞ്ചു വർഷം കൊണ്ട് 3,60,000 രൂപ എത്തിക്കും.

വിഭജനത്തിന്‍റെ രാഷ്‌ട്രീയമാണ് ബിജെപി പയറ്റുന്നത്. വെറുപ്പും വിദ്വേഷവും പരത്തുന്നതിനു പകരം ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും വളർത്തി ഭാരതത്തെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

അഞ്ചു വർഷത്തെ ബിജെപി ഭരണത്തിന്‍റെ ഫലമായി രാജ്യം 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയിലൂടെയാണു കടന്നുപോകുന്നത്. കർഷകരുടെ ആത്മഹത്യാ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലാണിന്ന്. നോട്ട് നിരോധനത്തിലൂടെയും ഗബ്ബർ സിംഗ് ടാക്സ് (ജിഎസ്ടി) വഴിയും ചെറുകിട- ഇടത്തരം വ്യവസായങ്ങളും ചെറുകിട വ്യാപാരികളും തകർന്നടിഞ്ഞു.

ഒരു വിമാനംപോലും സ്വന്തമായി നിർമിച്ച പരിചയമില്ലാത്ത അനിൽ അംബാനിക്ക് എങ്ങനെ റഫാൽ കരാറിലൂടെ മുപ്പതിനായിരം കോടി ലഭിച്ചു? റഫാൽ കരാറിനേക്കുറിച്ച് താൻ പാർലമെന്‍റിൽ പ്രസംഗിച്ചു. ഒന്നര മണിക്കൂർ മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ എന്നോ അനിൽ അംബാനിയെന്നോ ഉള്ള വാക്കു പോലും പറഞ്ഞില്ല.


നീരവ് മോദിയും വിജയ് മല്യയും അനിൽ അംബാനിയും കൊണ്ടുപോയ പണമെല്ലാം രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റിൽ നിന്നു നോട്ട് നിരോധനത്തിലൂടെ പിടിച്ചെടുത്ത പണമാണ്. ചെറുകിട - ഇടത്തരം സംരംഭകരോടും വ്യാപാരികളോടും സാധാരണക്കാരോടും ഇതുവഴി ഗുരുതരമായ അന്യായമാണ് മോദി സർക്കാർ ചെയ്തത്. ഈ അന്യായം തിരുത്തും. നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരുടെ വാങ്ങൽ ശേഷി ഇല്ലാതാക്കി. പാവപ്പെട്ടവർക്ക് വർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ യോജനയിലൂടെ സമ്പദ്ഘടനയുടെ നഷ്ടപ്പെട്ട ശേഷി കോണ്‍ഗ്രസ് വീണ്ടെടുക്കും. തൊഴിലില്ലായ്മയ്ക്കു പരിഹാരമുണ്ടാക്കും.
ഒഴിഞ്ഞു കിടക്കുന്ന 22 ലക്ഷം സർക്കാർ തസ്തികകളിൽ നിയമനം നടത്തും. പഞ്ചായത്തുകളിൽ 10 ലക്ഷം പേർക്കു ജോലി നൽകും. പുതുതായി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ആദ്യ മൂന്നു വർഷത്തേക്ക് ഒരു അനുമതിയുമില്ലാതെ സംരംഭങ്ങൾ നടത്താൻ അനുമതി നൽകും. മത്സ്യത്തൊഴിലാളികൾക്കു മാത്രമായി മന്ത്രാലയം ആരംഭിക്കും. വായ്പ തിരിച്ചടയ്ക്കാത്തതിന്‍റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടി വരില്ല. ഇവിടെ പണക്കാരുടെയും പാവപ്പെട്ടവരുടേതുമായ രണ്ട് ഇന്ത്യ ഉണ്ടാകില്ല. പുൽവാമ സംഭവം രാഷ്‌ട്രീയനേട്ടത്തിനായി ഉപയോഗിക്കില്ലെന്ന് താൻ തുടക്കത്തിലേ പറഞ്ഞിരുന്നു. എന്നാൽ സൈനികരുടെ ത്യാഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം രാഷ്‌ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളായ ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കായി രാഹുൽ ഗാന്ധി വോട്ട് അഭ്യർഥിച്ചു.

തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ രാഹുൽ ഗാന്ധി ഇന്നലെ പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലും യുഡിഎഫ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.