മോദിയുടെ കരിനിയമങ്ങൾ പൊളിച്ചെഴുതും: രാഹുൽ
മോദിയുടെ കരിനിയമങ്ങൾ പൊളിച്ചെഴുതും: രാഹുൽ
Thursday, April 18, 2019 1:28 AM IST
പട്ടാന്പി: പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം മോദി കൊണ്ടുവന്ന കരിനിയമങ്ങൾ മുഴുവൻ പൊളിച്ചെഴുതുമെന്നും ബഹുസ്വരതയുടെ ശബ്ദം ഉയർന്നുകേൾക്കുന്ന രാജ്യമായി ഇന്ത്യയെ വീണ്ടും മാറ്റുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചാലിശേരിയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുതെരഞ്ഞെടുപ്പ് പൂർത്തീകരിക്കുമ്പോൾ കോണ്‍ഗ്രസ് സ്ട്രൈക്കിന്‍റെ ചിത്രം വ്യക്തമാകും. രണ്ടുതരം ഇന്ത്യയെ സൃഷ്ടിക്കാൻ പ്രയത്നിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ബാലറ്റിലൂടെ ശക്തമായ മറുപടി നൽകും.

പാവപ്പെട്ടവരുടെ പോക്കറ്റിൽനിന്നു കൊള്ളയടിച്ച് അദാനി, അംബാനി, വിജയ് മല്യമാർക്കു മോദി നൽകിയ പണം തിരിച്ചുപിടിച്ച് ജനങ്ങൾക്കു നൽകി ഇന്ത്യയുടെ പുനർമിർമാണം നടത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പാവപ്പെട്ട കർഷകൻ 20,000 രൂപ വായ്പയെടുത്തതിന്‍റെ പേരിൽ ജയിലിലേക്കു പോകുമ്പോൾ ശതകോടികൾ വായ്പയെടുത്ത അംബാനിമാരും അദാനിമാരും സുരക്ഷിതമായി രാജ്യത്തു വിഹരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷവും സാധാരണക്കാരെ കൊള്ളയടിച്ച പണമാണ് മോദി കോർപറേറ്റുകൾക്കു നൽകിയത്. രാജ്യത്തെ 15 കോർപറേറ്റ് മുതലാളിമാർക്കായി 32,500 കോടി രൂപയാണ് ലാഭം ഉണ്ടാക്കിക്കൊടുത്തത്. അതേസമയം എത്ര കർഷകരുടെ വായ്പ എഴുതിത്തള്ളിയെന്നും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളിയെന്നും മോദി വ്യക്തമാക്കണം.


ദേശീയ തൊഴിലുറപ്പ് പദ്ധതി ജനങ്ങളെ അവഹേളിക്കാൻ കൊണ്ടുവന്നതാണെന്നാണ് മോദി പറയുന്നത്. കോടിക്കണക്കിനു സാധാരണക്കാർക്കു മാന്യമായി തൊഴിലെടുത്തു ജീവിക്കാൻ പറ്റുന്ന പദ്ധതിയെയാണ് അവഹേളിച്ചതെന്നും രാഹുൽ പറഞ്ഞു.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുകുൾ വാസ്നിക്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, അബ്ദുസമദ് സമദാനി, കെ.സി. വേണുഗോപാൽ, അബ്ദുറ‌ഹ‌്മാൻ രണ്ടത്താണി, സ്ഥാനാർഥികളായ ഇ.ടി. മുഹമ്മദ് ബഷീർ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.