അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ സിപിഎമ്മിനു ബംഗാളിലെ ഗതി: സി.പി. ജോൺ
അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ സിപിഎമ്മിനു ബംഗാളിലെ ഗതി: സി.പി. ജോൺ
Thursday, April 18, 2019 11:14 PM IST
കണ്ണൂർ: അക്രമാധിഷ്ഠിത രാഷ്‌ട്രീയ പ്രവർത്തനം സിപിഎം അവസാനിപ്പിച്ചില്ലെങ്കിൽ പശ്ചിമ ബംഗാളിലെ ഗതി കണ്ണൂരിലും കേരളത്തിലും വരുമെന്നു സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയമായി എൽഡിഎഫ് അങ്ങേയറ്റം ദുർബലമായി. പശ്ചിമബംഗാളിലും ത്രിപുരയിലും എന്തുകൊണ്ടാണു സിപിഎം തകർന്നടിഞ്ഞതെന്ന് ഇനിയും ജനങ്ങളോടു പറയാൻ അവർ തയാറായിട്ടില്ല. വടിവാളും കത്തിയും പ്രായോഗിക രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ മാർഗങ്ങളായി ഉപയോഗിച്ചതാണ് അവിടങ്ങളിൽ ഈ പാർട്ടി തകരാൻ കാരണം.

അക്രമപ്രവർത്തനങ്ങളെ ആശ്രയിച്ച് ഒരു രാഷ്‌ട്രീയപാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. വടക്കെ മലബാറിൽ നടക്കുന്ന അക്രമാധിഷ്ഠിത രാഷ്‌ട്രീയ പ്രവർത്തനം സിപിഎമ്മിനെ നാശത്തിലേക്കാണു നയിക്കുന്നത്. കോൺഗ്രസിന്‍റെ സാന്പത്തിക നയങ്ങളെക്കുറിച്ചു സിപിഎം പോളിറ്റ്ബ്യൂറോ മെന്പർമാരായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഭിപ്രായം വ്യക്തമാക്കണം.


രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സാന്പത്തികനയം പുരോഗമന വികസനത്തിനു മുതൽക്കൂട്ടാണ്. നികുതി വരുമാനം ഏറ്റവും ദരിദ്രരായ ആൾക്കു പണമായി എത്തിക്കാനുള്ളതാണു രാഹുലിന്‍റെ പ്രഖ്യാപനം. ഈ പദ്ധതിയെക്കുറിച്ചു സിപിഎമ്മിന്‍റെ വർക്കിംഗ് ക്ലാസുകളിൽ പറയണം. കോൺഗ്രസിന്‍റെ സാന്പത്തിക പദ്ധതികളെക്കുറിച്ചു മൗനം പാലിക്കുകയല്ല വേണ്ടത്. ദാരിദ്ര്യം കുറയ്ക്കാനുള്ള ന്യായ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.