2014ലെ 58 കള്ളവോട്ടുകൾ തെളിഞ്ഞു
2014ലെ  58 കള്ളവോട്ടുകൾ തെളിഞ്ഞു
Friday, April 19, 2019 12:34 AM IST
ചെന്പേരി(കണ്ണൂർ): 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ ഏരുവേശിയിൽ സിപിഎം പ്രവർത്തകർ കള്ളവോട്ടുകൾ ചെയ്തതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നൽകിയ കേസിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന അഞ്ചു പേർക്കെതിരേയുള്ള കുറ്റപത്രം കോടതിയിൽ.

ഏരുവേശിയിലെ ബിഎൽഒ കെ.വി. അശോക് കുമാർ, പെരളശേരി മക്രേരിയിലെ വി.കെ. സജീവൻ, എരുവാട്ടി പാനുണ്ടയിലെ കെ.വി. സന്തോഷ്കുമാർ, ധർമടത്തെ എ.സി. സുധീഷ്, പിണറായിയിലെ വാരിയത്ത് ഷജനീഷ് എന്നിവർ ഏരുവേശിയിലെ 109 ാം നന്പർ ബൂത്തിൽ സിപിഎം പ്രവർത്തകർക്കു കള്ളവോട്ട് ചെയ്യാൻ അവസരമൊരുക്കി സഹായിച്ചുവെന്നുള്ള പരാതിയിലെ കുറ്റപത്രമാണ് തളിപ്പറന്പ് ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി സമർപ്പിച്ചത്. പ്രതികൾക്കെതിരേയുള്ള കുറ്റപത്രം മേയ് 10ന് കോടതിയിൽ വായിച്ചു കേൾപ്പിക്കും. അന്ന് അഞ്ചുപേരും ഹാജരാകാൻ കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ഏരുവേശി പഞ്ചായത്തിലെ മറ്റെല്ലാ ബൂത്തുകളിലും സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്പോൾ സിപിഎം ഭൂരിപക്ഷ പ്രദേശമായ ഏരുവേശിയിൽ അക്രമവും കള്ളവോട്ടും പതിവായിരുന്നെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതു നിർബാധം തുടരുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

2014 ഏപ്രിൽ 10ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏരുവേശി 109 ാം നന്പർ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്യുകയും യുഡിഎഫ് വോട്ടർമാരെ ബൂത്തിലെത്താൻ അനുവദിക്കാതെ വഴിയിൽ തടഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളി കുടിയാൻമല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. തുടർന്ന് ജോസഫ് തളിപ്പറന്പ് കോടതിയിൽ നൽകിയ കേസിൽ കോടതി നിർദേശപ്രകാരം അന്വേഷണം നടത്തിയ കുടിയാൻമല പോലീസ് ഏരുവേശി ബൂത്തിൽ കള്ളവോട്ട് നടന്നതായി തെളിവില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്.


പോലീസിന്‍റെ എതിരായ നിലപാടുള്ളപ്പോഴും പിന്മാറാൻ തയാറാകാതിരുന്ന ജോസഫ് കുടിയാൻമല എസ്ഐയെക്കൂടി കേസിൽ പ്രതിചേർക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. പരാതി ഗൗരവമായി കണ്ട ഹൈക്കോടതി 2016 ഫെബ്രുവരിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ കളക്‌ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. ഏരുവേശി ബൂത്തിലെ രേഖകൾ പ്രകാരം അന്നു സ്ഥലത്തില്ലാതിരുന്ന നാലു സൈനികർ, വിദേശത്തുള്ള 37 പേർ, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്തു ജീവിച്ചുവരുന്ന 17 പേർ എന്നിവരുടേതടക്കം 58 വോട്ടുകൾ ചെയ്തിരുന്നു. ഇതു കള്ളവോട്ടാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. ഇതേത്തുടർന്നാണ് അന്നു ബൂത്തിന്‍റെ ചുമതലക്കാരായിരുന്ന അഞ്ചുപേരും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. അതേസമയം, നിരവധി തവണ വോട്ടു ചെയ്തതായി സാക്ഷികൾ മൊഴി നൽകിയിട്ടുള്ള സിപിഎം പ്രവർത്തകരെക്കൂടി പ്രതി ചേർക്കണമെന്ന ആവശ്യവുമായി ജോസഫ് കൊട്ടുകാപ്പള്ളി വീണ്ടും നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്.


ബേബി സെബാസ്റ്റ്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.